Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊരിവെയിലിൽ...

പൊരിവെയിലിൽ വെന്തുരുകി

text_fields
bookmark_border
vote
cancel

കൊച്ചി: ചൂടേറിയ പ്രചാരണം അവസാന ഘട്ടത്തിലെത്തുേമ്പാൾ ഫലത്തെക്കുറിച്ച ആശങ്കക്കെ ാപ്പം കത്തുന്ന വെയിലും സ്ഥാനാർഥികളെ പൊള്ളിക്കുകയാണ്. സ്ഥാനാർഥികൾ പൊരിവെയില ിൽ വാടി തളരാതിരിക്കാൻ കരിക്കിൻവെള്ളവും സംഭാരവും പഴങ്ങളുമൊക്കെ കരുതി പ്രവർത്ത കർ സുരക്ഷ കവചമൊരുക്കുന്നു. സ്വീകരണ േകന്ദ്രങ്ങളിൽ ഇപ്പോൾ പുഷ്പഹാരങ്ങളല്ല പ ഴങ്ങളാണ് താരം. ഓറഞ്ചും മുന്തിരിയും പഴക്കുലയുമൊക്കെ നൽകിയാണ് അണികൾ സ്ഥാനാർഥി യെ വരവേൽക്കുന്നത്.

സംഭാരവും കുടിവെള്ളവുമൊക്കെയായി സ്വീകരണ കേന്ദ്രങ്ങൾ തണ്ണീർ പന്തലുകളായി മാറുന്ന കാഴ്ച. പല ഭാഗങ്ങളിലും വേനൽ ചൂട് 50 ഡിഗ്രിയിലേക്ക് എത്തുകയാണ്. മേൽതട്ടോടെയാണ് ഇപ്പോൾ പ്രചാരണ വാഹനങ്ങളെല്ലാം. ഫാനും ഘടിപ്പിച്ചിട്ടുണ്ട്. തലയിൽ വെയിലേൽക്കുന്നത് ഒഴിവാക്കാൻ മാത്രമേ ഇതുകൊണ്ടും കഴിയുന്നുള്ളു. ഇടക്കിടെ മുഖം കഴുകിയും വെള്ളം കുടിച്ചും റിഫ്രഷ് ചെയ്താണ് നീക്കം.

ഉച്ചക്കുള്ള പ്രചാരണം ഒഴിവാക്കണെമന്നായിരുന്നു തീരുമാനം. എന്നാൽ, പ്രവർത്തകരുടെ ആവേശത്തിൽ സമയനിഷ്ഠ പാലിക്കാനാകാതെ സ്വീകരണം വൈകുേമ്പാൾ നട്ടുച്ചക്കും വിശ്രമിക്കാനാകത്ത സ്ഥിതിയാണെന്ന് എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡെൻറ പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും ഇതിനൊപ്പം വയനാട്ടിെല കൽപറ്റ മണ്ഡലത്തിൽ രാഹുൽഗാന്ധിക്കുവേണ്ടി സ്വീകരണ പര്യടനം നടത്തുകയും ചെയ്യുന്ന വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.

എന്നാൽ, പ്രചാരണം നേരത്തേ തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥികൾ ഉച്ചക്കുള്ള പ്രചാരണം ഏറെക്കുറെ പൂർണമായും നിർത്തിവെക്കുകയാണ്. 11.30ന് നിർത്തുന്ന പ്രചാരണം പിന്നെ വൈകീട്ട് 3.30 ഓടെയാണ് ആരംഭിക്കുന്നതെന്ന് ഇടതുമുന്നണിയുടെ ചാലക്കുടി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരിയും ഇടതുമുന്നണി എറണാകുളം ജില്ല കൺവീനറുമായ ജോർജ് ഇടപ്പരത്തി പറഞ്ഞു.

എന്നാൽ, എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിെൻറ സമീപനം തികച്ചും വ്യത്യസ്തമാണ്. ‘ഇതൊക്കെ എന്ത് ചൂട്’ എന്നാണ് ഉത്തരേന്ത്യ ഏറെക്കാലം പ്രവർത്തനമേഖലയായിരുന്ന കണ്ണന്താനത്തിെൻറ ചോദ്യം. വെയിലിനെ കൂസാതെ, വിശ്രമമില്ലാതെ പരമാവധി വോട്ടർമാരെ നേരിൽ കാണാൻ നെട്ടോട്ടമോടുന്ന കണ്ണന്താനം പക്ഷേ പ്രവർത്തകർ ഉച്ച സമയത്ത് സ്ക്വാഡ് വർക്കിന് പോകുന്നത് കർശനമായി വിലക്കിയിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ. മോഹൻദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignElection CandidatesLok Sabha Electon 2019
News Summary - candidates facing heavy heat-kerala news
Next Story