Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി കരാർ...

വൈദ്യുതി കരാർ റദാക്കിയത് അന്വേഷിക്കണം- എം.എം. മണി

text_fields
bookmark_border
വൈദ്യുതി കരാർ റദാക്കിയത് അന്വേഷിക്കണം- എം.എം. മണി
cancel

കോട്ടയം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന കരാർ റദാക്കിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം. മണി. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് നിയമ വിരുദ്ധമായാണ് കരാർ ഉണ്ടാക്കിയത്. എങ്കിലും കരാർ റദ്ദാക്കിയ നടപടി തെറ്റാണ്. ഇത് വൈദ്യുതി ക്ഷാമം ഉണ്ടാക്കും. സംസ്ഥാന സർക്കാർ വിശദമായ അന്വേഷണം നടത്തണം പുതിയ കരാർ തയാറാക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനി സ്പെഷൽ കറസ്പോണ്ടന്‍റ് പി. സുരേശൻ, മനോരമ ന്യൂസ് സ്പെഷൽ കറസ്പോണ്ടന്‍റ് എൻ.കെ. ഗിരീഷ് എന്നിവർക്ക് ഊർജ കേരള പുരസ്കാരം എം.എം. മണി സമ്മാനിച്ചു.

കരാര്‍ റദ്ദാക്കിയതിനെ ന്യായീകരിച്ച് റെഗുലേറ്ററി കമീഷന്‍

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെ ന്യായീകരിച്ച് റെഗുലേറ്ററി കമീഷന്‍. നിയമാനുസൃതമല്ലാത്ത കരാര്‍ അംഗീകരിക്കാന്‍ ബാധ്യതയില്ലെന്നും ടെന്‍ഡര്‍ അംഗീകരിക്കുന്നതില്‍ നോക്കുകുത്തിയാവരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും വിമര്‍ശനങ്ങളെ പ്രതിരോധിച്ചുകൊണ്ട് റെഗുലേറ്ററി കമീഷൻ പുറത്തിറക്കിയ പ്രത്യേക കുറിപ്പിൽ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നടപ്പാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാറും കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമീഷനെതിരെ രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ കമീഷൻ വിശദീകരണക്കുറിപ്പിറക്കിയത്. ദീർഘകാല കരാറുകൾ റദ്ദാക്കിയതല്ല പ്രതിസന്ധിയുണ്ടാക്കിയതെന്നും ക്രമക്കേട് നിറഞ്ഞ ദീർഘകാല കരാർ തുടർന്ന കെ.എസ്.ഇ.ബി നടപടിയാണ് തെറ്റെന്നും കമീഷൻ തുറന്നടിച്ചു. കരാർ റദ്ദാക്കൽ പൊടുന്നനെ സ്വീകരിച്ച നടപടിയല്ല. മുൻകരുതലെടുക്കാൻ ബോർഡിന് സാവകാശമുണ്ടായിരുന്നു. റദ്ദാക്കിയ കരാർ വൈദ്യുതിക്ക് പകരം 500 മെഗാവാട്ട് വൈദ്യുതി അഞ്ചു വർഷത്തേക്ക് വാങ്ങാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനുള്ള നടപടികൾ കെ.എസ്.ഇ.ബി തുടങ്ങുന്നതേയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് 465 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കും -മന്ത്രി കെ. കൃഷ്ണൻ കുട്ടി

കോട്ടയം: വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകണമെന്ന കാര്യത്തിൽ അസോസിയേഷൻ ഒറ്റക്കെട്ടായി നിൽക്കും എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. നിയമത്തിനെതിരെ കർഷകർ കൂടി അണിനിരന്നതിനാലാണ് കേന്ദ്രത്തിന് ഉദ്ദേശിച്ച വേഗത്തിൽ നടപ്പാക്കാൻ കഴിയാതെ പോയത്.

വൈദ്യുതി വിലയിൽ നേരിയ കുറവുണ്ടായാൽ പോലും അത് ബോർഡിന് വലിയ ആശ്വാസമാകുന്ന ഇക്കാലത്ത് ടി.പി സൗര്യയിൽനിന്ന് 110 മെഗാവാട്ട് സോളാർ വൈദ്യുതി യൂനിറ്റിന് 2.44 രൂപക്ക് വാങ്ങാൻ കരാറായി. നേരത്തേ 2.97 രൂപക്ക് ധാരണ ആയതാണ്. ഇതേ പോലെ ചെലവുകുറഞ്ഞ വൈദ്യുതിക്ക് ദീർഘകരാർ െവച്ചിട്ടുള്ളതിനാൽ വലിയ പ്രതിസന്ധിയിലേക്ക് പോകില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രവർത്തന ലാഭത്തിലാണ് സ്ഥാപനം എന്നും മന്ത്രി പറഞ്ഞു. പ്രസിഡന്‍റ് ഡോ. എം.ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.ഇ.എഫ്.ഐ ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി, ഓർഗനൈസിങ് സെക്രട്ടറി ടി.എ. ഉഷ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebmm mani
News Summary - Cancellation of electricity contract should be investigated - M.M. Mani
Next Story