പിൻ നമ്പർ മാറാനെത്തി; എ.ടി.എമ്മിൽ നിന്ന് 20,000 രൂപ ലഭിച്ചു
text_fieldsകാഞ്ഞങ്ങാട്: ബാങ്ക് എ.ടി.എം കാർഡിന്റെ പിൻ നമ്പർ മാറാനെത്തിയ ദമ്പതികൾക്ക് എ.ടി.എമ്മിൽനിന്ന് ലഭിച്ചത് 20,000 രൂപ. ദമ്പതികൾ പണം പൊലീസിനെ ഏൽപിച്ചു. അജാനൂർ ഇട്ടമ്മലിലെ പെയിന്റിങ് തൊഴിലാളി അയ്യൂബിനും ഭാര്യ ഫരീദക്കുമാണ് പണം കിട്ടിയത്. ഹോസ്ദുർഗ് ടി.ബി റോഡിലെ എസ്.ബി.ഐയുടെ പ്രധാന ബ്രാഞ്ചിനോടുചേർന്നുള്ള എ.ടി.എം കൗണ്ടറിൽനിന്നുമാണ് ഞായറാഴ്ച രാവിലെ പണം കിട്ടിയത്. ഭർത്താവിന്റെ അക്കൗണ്ടിൽനിന്ന് വന്ന പണമാണെന്ന് കരുതി ഫരീദ പണമെടുത്തു. അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോൾ പണം തങ്ങളുടേതല്ലെന്ന് മനസ്സിലായി. ഞായറാഴ്ചയായതിനാൽ ബാങ്ക് തുറന്നിരുന്നില്ല. ഇതിനെ തുടർന്ന് പണം തൊട്ടടുത്ത ഹോസ്ദുർഗ് പൊലീസിൽ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

