Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഊരാളുങ്കൽ...

ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയതിൽ ക്രമക്കേട്- സി.എ.ജി റിപ്പോർട്ട്

text_fields
bookmark_border
ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയതിൽ ക്രമക്കേട്- സി.എ.ജി റിപ്പോർട്ട്
cancel

തിരുവനന്തപുരം: ടെൻഡർ വിളിക്കാതെ മാനദണ്ഡങ്ങൾ ലംഘിച്ച് ഉൗരാളുങ്കൽ സൊസൈറ്റിക്ക് (യു.എൽ.സി.സി.എസ്) 809.93 കോടിയുടെ ജോലികൾ നൽകിയെന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ. കേന്ദ്ര വിജിലൻസ് കമീഷൻ മാർഗനിർദേശങ്ങളും സംസ്ഥാന ഫിനാൻഷ്യൽ കോഡും ലംഘിച്ച് വേണ്ടത്ര അവധാനത പുലർത്താതെയാണ് മരാമത്ത് വകുപ്പ് സൊസൈറ്റിയെ പ്രവൃത്തികൾ ഏൽപിച്ചത്. ടെൻഡറില്ലാതെ അഞ്ച് ജോലികളാണ് അടങ്കൽ നിരക്കിൽ ചെയ്യാൻ 2016 ഫെബ്രുവരി 20ന് നേരിട്ട് ചുമതലപ്പെടുത്തിയത്. വിജിലൻസ് കമീഷെൻറയും സർക്കാറിെൻറയും മാർഗനിർദേശങ്ങളും സുപ്രീംേകാടതി നിർദേശവും ലംഘിച്ചത് സർക്കാർ അന്വേഷിക്കണമെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അംഗീകൃത ഏജൻസികളെ തെരഞ്ഞെടുക്കുന്ന മാർഗനിർദേശ പ്രകാരം ഉൗരാളുങ്കലിനെ ഏൽപിക്കാൻ കഴിയുന്ന പരമാവധി പ്രവൃത്തികൾ 25 കോടിയും സൊസൈറ്റിക്ക് ഒരു കാലയളവിൽ കൈവശം െവക്കാവുന്ന പ്രവൃത്തികളുടെ പരമാവധി തുക 250 കോടിയുടേതുമാണ്. എന്നാൽ, ഉൗരാളുങ്കലിന് നൽകിയ ഏറ്റവും ചെറിയ പ്രവൃത്തി പോലും 51.42 കോടിയുടേതാണ്. കൈവശം െവക്കുന്ന ആകെ പ്രവൃത്തികൾ 809.93 കോടിയുടേതും. മന്ത്രിസഭ തീരുമാനപ്രകാരമാണ് ഇത് നൽകിയതെന്നും ധനകാര്യ വകുപ്പ് നിർദേശങ്ങൾ പരിഗണിച്ചിെല്ലന്നും മരാമത്ത് സ്പെഷൽ സെക്രട്ടറി വിശദീകരിച്ചു.

പ്രവൃത്തിക്ക് ഒരു ഏജൻസിയെ നിയോഗിക്കുന്ന രീതി നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിരാകരിച്ചിട്ടുണ്ട്. സർക്കാർ കരാർ പൊതുലേലമോ ടെൻഡറോ വഴി മാത്രം നൽകണമെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. ടെൻഡർമാർക്കിടയിലെ മത്സരം  നീതിപൂർവ അവസരം കിട്ടുന്നതിനും ക്രമക്കേടുകളും ഇടപെടലുകളും ഒഴിവാക്കാനും അധികാര സ്ഥാപനങ്ങളുടെ അഴിമതി ഒഴിവാക്കാനും ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പൂർത്തിയാക്കാത്തതിനാൽ അവസാനിപ്പിച്ച പ്രവൃത്തികളിൽ 2.16 കോടിയുെട ബാങ്ക് ഗ്യാരൻറിയുടെ സാധുത ഉറപ്പുവരുത്തുന്നതിലും ബാങ്ക് ഗ്യാരൻറി തുക ഇൗടാക്കുന്നതിലും വീഴ്ച വരുത്തി. രണ്ട് പ്രവൃത്തിയുെട ബില്ലുകൾ ഏഴ് പ്രവൃത്തികൾക്ക് സെക്യൂരിറ്റി െഡപ്പോസിറ്റായി നൽകാൻ അനുവദിച്ചു. പ്രവൃത്തി ഇനങ്ങളിൽ മാറ്റം വരുത്തുകവഴി അധിക സാമ്പത്തികബാധ്യത ഉണ്ടാക്കി. തകരാർ പരിഹാര ബാധ്യതാ കാലാവധി ആവശ്യമായ സമയത്തേക്ക് നിശ്ചയിച്ചില്ല. റോയൽറ്റി അടക്കുന്നതിൽനിന്ന് ഒഴിവാക്കൽ, കരാറുകാരന് അർഹമല്ലാത്ത സാമ്പത്തിക ആനുകൂല്യങ്ങൾ നൽകൽ എന്നിവയും സർക്കാറിന് വൻ സാമ്പത്തികബാധ്യത ഉണ്ടാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

റോഡ് ഫണ്ട് ബോർഡ് 53.69 കോടി ചട്ടവിരുദ്ധ വായ്പ നൽകി
തിരുവനന്തപുരം: റോഡ് പദ്ധതികൾ ഏറ്റെടുക്കാൻ ചുമതലയുള്ള റോഡ് ഫണ്ട് ബോർഡ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി 2007, 2008 വർഷങ്ങളിൽ 53.69 കോടി പൊതുമേഖല സ്ഥാപനമായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് വായ്പ നൽകി. ഇൗ പണം ഇതുവരെ തിരിച്ചടച്ചിട്ടില്ല. പണം കടംകൊടുക്കുന്നത് റോഡ് ഫണ്ട് ബോർഡിെൻറ പ്രവർത്തന പരിധിക്ക് പുറത്താണ്.

സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ബോർഡ് 19.22 േകാടി സമാഹരണ അഡ്വാൻസ് നൽകിയത് വഴി കരാറുകാർക്ക് അനർഹ ആനുകൂല്യം നൽകി. ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സാമ്പത്തിക അധികാരത്തിന് പുറത്ത് അധികാരം ഉപയോഗപ്പെടുത്തുകയും സർക്കാർ അനുമതിയില്ലാതെ ആ പദവിയിൽ തുടരുകയും ചെയ്തു. 2017 ജൂൺ വരെ 895.23 കോടി റോഡ് ഫണ്ടിന് നൽകി. 15 വർഷത്തിൽ 64.318 കോടിയുെട പദ്ധതി മാത്രമേ അവർ ഏറ്റെടുത്തിട്ടുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscag reportPWD worksULCCcontracts
News Summary - CAG report on PWD work contracts - Kerala news
Next Story