Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.ജി...

സി.എ.ജി റിപ്പോർട്ട് അസാധാരണ സാഹചര്യം സൃഷ്ടിച്ചു –മന്ത്രി ഐസക്

text_fields
bookmark_border
thomas isaac
cancel

കൊല്ലം: അസാധാരണത്വത്തിൽ അസാധാരണമായ സാഹചര്യം സി.എ.ജിയുടെ റിപ്പോർട്ട് സൃഷ്ടിച്ചതായി ധനമന്ത്രി തോമസ് ഐസക്. കൊല്ലം പ്രസ് ക്ലബിെൻറ 'തദ്ദേശീയം - ജനവിധി 2020'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനെതിരെയുള്ള ഗൂഢാലോചനയായിട്ടാണ് ഇത് കാണേണ്ടത്. നടപടിക്രമം പാലിക്കാതെയാണ് റിപ്പോർട്ട് നൽകിയത്. മാർഗരേഖ ലംഘിച്ചാണ് സി.എ.ജി ഓഡിറ്റ് നടത്തിയത്. ഇ.ഡി‍യും സി.ബി.ഐയും എൻ.ഐ.എയും സംസ്ഥാനത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ചൂടുപിടിപ്പിക്കാനാണ് സി.എ.ജിയുടെ നീക്കം.

വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും സമിതിക്ക് മുന്നിൽ നിലപാട് വ്യക്തമായി പറയാൻ തയാറാണെന്നും സ്പീക്കറെ അറിയിച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഇയിൽ മുഖ്യമന്ത്രി പറഞ്ഞപോലെ സാധാരണഗതിയിലുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്. അന്വേഷണ റിപ്പോർട്ട് ധനവകുപ്പിനാണ് കൈമാറുക. മാധ്യമപ്രവർത്തകർ പറഞ്ഞതുകേട്ട് പ്രതികരിച്ചത് ശരിയല്ല. പാർട്ടി പറയുന്നതാണ് ശരി. പാർട്ടിക്കപ്പുറം ആരെങ്കിലുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas IsaacksfeCAG
News Summary - CAG report creates extraordinary situation - Minister Isaac
Next Story