Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതരംമാറ്റിയ ഭൂമിയും...

തരംമാറ്റിയ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കാൻ നിയമഭേദഗതി

text_fields
bookmark_border
തരംമാറ്റിയ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കാൻ നിയമഭേദഗതി
cancel
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി അതിന് വിരുദ്ധമായി ഉ പയോഗിച്ചാൽ സർക്കാറിലേക്ക് തിരിച്ചെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇളവ്  ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി തരംമാറ്റുകയോ വിൽക്കുകയോ ചെയ്താലും ഭൂമിയു ം അതിലെ സ്ഥാവര-ജംഗമ വസ്തുക്കളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കും. ഇതിനായി ഭൂപരിഷ്കരണ നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്തും.

സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റംവരുത്താനും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് തീരുമാനം. വനാതിർത്തി അവസാനിക്കുന്നിടം വരെയായി പരിസ്ഥിതിലോല മേഖലയെ പരിമിതപ്പെടുത്താൻ നേരത്തെ നീക്കം നടന്നിരുന്നു.

ഭൂപരിഷ്കരണ നിയമത്തിലെ 81ാം വകുപ്പ് പ്രകാരം ഭൂമി പ്രത്യേക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ഇളവ് നൽകിയിരുന്നു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയാനാണ് നിയമത്തില്‍ 87 എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്. സർക്കാർ പതിച്ച് കൊടുത്തതടക്കം ഭൂമി ഏത് ആവശ്യത്തിനാണോ െകാടുത്തത് അതിന് മാത്രം ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ.

എന്നാൽ, തരംമാറ്റുകയോ തുണ്ടാക്കുകയോ ചെയ്താൽ വാങ്ങിയ ആളിൽനിന്ന് ഭൂമി തിരിച്ചുപിടിക്കാൻ നിലവിൽ കഴിയില്ല. പുതിയ വ്യവസ്ഥ പ്രകാരം ചട്ടവിരുദ്ധമായി ഉപയോഗിച്ച ഭൂമി ആരുടെ കൈവശമാണെങ്കിലും തിരിച്ചുപിടിക്കാം. തോട്ടം ഭൂമിയടക്കം വെട്ടിമുറിച്ച് വിൽപന നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet meeting
News Summary - cabinet meeting
Next Story