ജല അേതാറിറ്റി എം.ഡി ഷൈനാമോൾക്കും പത്തനംതിട്ട കലക്ടർ ഗിരിജക്കും മാറ്റം
text_fieldsതിരുവനന്തപുരം: ജല അതോറിറ്റി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഷൈനാമോളെ മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജല അതോറിറ്റി കുപ്പിവെള്ള ഫാക്ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് മാറ്റം. കുപ്പിവെള്ള പദ്ധതി അനാവശ്യമാണെന്ന നിലപാടായിരുന്നു ജലവിഭവവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്. ജല അതോറിറ്റിയിലെ ചില യൂനിയനുകളും എം.ഡിക്കെതിരെ രംഗത്തുവന്നിരുന്നു. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് അഡീഷനല്‍ കമീഷണറായാണ് ഷൈനാമോൾക്ക് നിയമനം.
പത്തനംതിട്ട ജില്ല കലക്ടര്‍ ആർ. ഗിരിജയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി മാറ്റിനിയമിച്ചു. റാന്നിയിലെ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കലക്ടർ ശക്തമായ നിലപാടെടുത്തിരുന്നു. കലക്ടറെ മാറ്റണമെന്ന നിലപാട് ഇടതുമുന്നണി ജില്ലാ നേതൃത്വംതന്നെ ഉയർത്തുകയും ചെയ്തു. കലക്ടർ ഏതാനും ദിവസങ്ങളായി അവധിയിലായിരുന്നു. ജി.എസ്.ടി വകുപ്പ് ജോയൻറ് കമീഷണര്‍ ഡി. ബാലമുരളിയെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു.
ഡല്‍ഹി കേരളാഹൗസ് റസിഡൻറ് കമീഷണര്‍ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധികചുമതലകൂടി അദ്ദേഹത്തിന് നല്‍കും. തദ്ദേശസ്വയംഭരണ (അര്‍ബൻ) സെക്രട്ടറി ഡോ. ബി. അശോകിനെ പാര്‍ലമെൻററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
വിജിലൻസിലെ നിയമോപദേശക നിയമനം പി.എസ്.സിക്ക് വിട്ടു
തിരുവനന്തപുരം: വിജിലന്‍സ് ആൻഡ് ആൻറി കറപ്ഷന്‍ ബ്യൂറോയിലെ അഡീഷനല്‍ ലീഗല്‍ അഡ്വൈസറുടെ നിയമനം പി.എസ്.സി മുഖേന നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈേകാടതിയുടെ മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് (റിട്ട) പി.എ. മുഹമ്മദ് കമീഷെൻറ കാലാവധി, ഇനി നീട്ടിനല്‍കില്ലെന്ന നിബന്ധനയോടെ മേയ് 14 മുതൽ ആറുമാസത്തേക്കുകൂടി നീട്ടിനല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
*ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇരുന്ന െബഞ്ചില്‍നിന്ന് മറിഞ്ഞുവീണ് മരണമടഞ്ഞ കാപ്പാട് മണലില്‍ ഹൗസ് വത്സരാജിെൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയോ ചികിത്സാചെലവോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും.
* കണ്ണൂര്‍ എടക്കാട് വില്ലേജില്‍ ഇ.എസ്.ഐ കോര്‍പറേഷെൻറ ഉടമസ്ഥതയിലുള്ള 5.64 ഏക്കര്‍ ഭൂമി 5.47 കോടി രൂപ ഒടുക്കി മുന്‍കൂര്‍ കൈവശപ്പെടുത്തുന്നതിന് കണ്ണൂര്‍ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിക്ക് കൈമാറുന്നതിന് അനുമതി നല്‍കും.
* കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റൻറിെൻറ രണ്ട് തസ്തികകള്‍ സൃഷ്ടിക്കും.
റീസർവേക്ക് പുറംകരാർ നൽകുന്നു; രണ്ടുവർഷത്തിനകം പൂർത്തിയാക്കുക ലക്ഷ്യം
തിരുവനന്തപുരം: ഭൂമിയുടെ റീ-സര്‍വേ നടപടികള്‍ സ്വകാര്യ മേഖലക്ക് പുറംകരാര്‍ നല്‍കുന്നു. ഗുജറാത്തിൽ നടപ്പാക്കിയ ഡിജിറ്റൽ മാതൃക സംസ്ഥാനത്തും നടപ്പാക്കുന്നതിനുള്ള നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. റീ-സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അടുത്തവര്‍ഷം ജനുവരിയില്‍ തുടങ്ങുന്ന ഡിജിറ്റല്‍ റീസര്‍വേ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കേരളത്തിെൻറ അഞ്ചിരട്ടിയോളം വലുപ്പമുള്ള ഗുജറാത്തില്‍ മൂന്നു വര്‍ഷത്തിനകം ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ 1664 വില്ലേജുകളില്‍ 901എണ്ണത്തില്‍ മാത്രമാണ് ഇതുവരെ റീസര്‍വേ പൂര്‍ത്തീകരിച്ചത്. ഇതില്‍ കാസർകോട് ജില്ലയിലെ 10 വില്ലേജുകളില്‍ ഒഴികെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റീസര്‍വേ നടപടികളല്ല നടത്തിയത്. ജി.പി.എസ്, ജി.ഐ.എസ്, ടോട്ടല്‍ സ്റ്റേഷന് അടക്കം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും പുറംകരാര്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുക. ഇപ്പോഴത്തെ 10 വില്ലേജുകളില്‍ ഒഴികെ റീസര്‍വേ വേണ്ടി വന്നേക്കും.
ഭൂമി കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ റീസര്‍വേ പുറംകരാര്‍ ജോലികളുടെ നോഡല്‍ ഏജന്‍സിയാകും. ഒന്നിലേറെ കള്‍സള്‍ട്ടന്‍സികള്‍ ഒരേ സമയം റീ സര്‍വേ ജോലികളില്‍ ഏര്‍പ്പെടും. കൺസള്‍ട്ടന്‍സികളെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡറിങ് മുതല്‍ സര്‍വേ പൂര്‍ത്തീകരണം വരെയുള്ള ജോലികള്‍ ഏകോപിപ്പിക്കുന്ന ചുമതലയാകും നോഡല്‍ ഏജന്‍സിക്ക്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ വര്‍ഷം ഇടുക്കി, കാസർകോട് ജില്ലകളില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. ജീവനക്കാരുടെ നിസ്സഹകരണത്തെ തുടര്‍ന്ന് പ്രവര്‍ത്തനത്തിന് വേഗം വന്നിരുന്നില്ല.
കാർഷികോൽപന്ന ക്ലസ്റ്ററിൽ കൂടുതൽ ജില്ലകളെ ഉൾപ്പെടുത്തണമെന്ന് കേരളം
തിരുവനന്തപുരം: കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ കരടുനയത്തിലെ റബർ ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററില്‍ തൃശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാങ്ങ ക്ലസ്റ്ററില്‍ വയനാടിനെയും മഞ്ഞള്‍ ക്ലസ്റ്ററില്‍ വയനാട്, ആലപ്പുഴ ജില്ലകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും. കശുമാവ്, കുരുമുളക്, നാളികേരം, തേയില എന്നീ ഉല്‍പന്നങ്ങള്‍ക്ക് കൂടി ക്ലസ്റ്ററുകള്‍ രൂപവത്കരിക്കണം. കശുമാവിന് കാസര്‍കോട്, കുരുമുളകിന് വയനാട്, നാളികേരത്തിന് കോഴിക്കോട്, തേയിലക്ക് ഇടുക്കി ജില്ലകളെ ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തണം.
കേന്ദ്രസര്‍ക്കാറിെൻറ കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ 50 ജില്ലാ ക്ലസ്റ്റർ നിര്‍ദേശിച്ചിട്ടുണ്ട്. പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്റ്റർ നിര്‍ദേശിച്ചത്. കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുള്ളതുമായ ഉല്‍പന്നങ്ങളെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സംസ്ഥാനം ഇൗ ആവശ്യവുമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.