Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് ജില്ലകളിൽ പുതിയ കലക്ടർമാർ

text_fields
bookmark_border
  • കെ. ഗോപാലകൃഷ്ണൻ തിരുവനന്തപുരത്തും ബി. അബ്ദുൽ നാസർ കൊല്ലത്തും കലക്ടർമാർ
ആറ് ജില്ലകളിൽ പുതിയ കലക്ടർമാർ
cancel

തിരുവനന്തപുരം: ആറ് ജില്ലകളിൽ പുതിയ കലക്ടർമാരെ അടക്കം നിയമിച്ച് െഎ.എ.എസ് തലത്തിൽ വ്യാപക അഴിച്ചുപണി. 16 െ എ.എ.എസുകാരെ മാറ്റി നിയമിക്കാൻ ബുധനാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

പൊതുഭരണ ഡെപ്യൂട ്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ തിരുവനന്തപുരം കലക്ടറാകും. ഡോ. കെ. വാസുകി ആറു മാസത്തെ അവധിയിൽ പ്രവേശിച്ച സാഹചര് യത്തിലാണിത്. അസാപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അദീല അബ്ദുല്ലയെ ആലപ്പുഴ ജില്ല കലക്ടറായി നിയമിക്കും.

ആലപ ്പുഴ കലക്ടര്‍ എസ്. സുഹാസിനെ എറണാകുളം കലക്ടറായി മാറ്റി നിയമിക്കും. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ്.ജി .എസ്.ടി വകുപ്പ് അഡീഷനല്‍ കമീഷണറായി നിയമിക്കും. ഹൗസിങ് കമീഷണര്‍ ബി. അബ്ദുൽ നാസർ കൊല്ലം കലക്ടറാകും. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ല കലക്ടറായി നിയമിക്കും. പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷാണ് പുതിയ കണ്ണൂര്‍ കലക്ടർ. കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കും. മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

മറ്റ് തീരുമാനങ്ങൾ:

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ

തിരുവനന്തപുരം: ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

പ്രളയം: അവശതയുള്ള കുടുംബങ്ങള്‍ക്ക് അധിക ധനസഹായം

2018-ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യു.എന്‍.ഡി.പിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cabinet briefing 12-06- 2019-Kerala News
Next Story