Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിവെള്ളം...

കുടിവെള്ളം മുടക്കിയെന്ന പ്രചാരണത്തിെൻറ മുനയൊടിയുന്നു

text_fields
bookmark_border
കുടിവെള്ളം മുടക്കിയെന്ന പ്രചാരണത്തിെൻറ മുനയൊടിയുന്നു
cancel

കുറ്റിപ്പുറം: ‘‘പൈങ്കണ്ണൂർ എസ്.സി ചെറുകുന്ന് കോളനിക്കാർക്ക് ഒന്നേ പറയാനുള്ളൂ, ഞങ്ങ ളുടെ പ്രശ്നം കുടിവെള്ളമാണ്, മതപരമായ ഒരു വേർതിരിവും ഇവിടെയില്ല, അധികൃതർ അടിയന്ത രമായി കുടിവെള്ളപ്രശ്നം പരിഹരിക്കണം, കഴിഞ്ഞദിവസം സംഘ്പരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വ്യാജ വാർത്തയാണ്’’ - പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന പരി പാടിയിൽ പങ്കെടുത്തതിന് കുടിെവള്ളം മുടക്കിയെന്ന സംഘ്പരിവാർ പ്രചാരണം വിവാദമാ യതിനെ തുടർന്നാണ് കോളനിവാസികളുടെ പ്രതികരണം.

സത്യമിങ്ങനെ:
കുറ്റിപ്പുറം പഞ്ചായത്ത് 10ാം വാർഡ് പൈങ്കണ്ണൂർ എസ്.സി കോളനിക്കാരുടെ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. എട്ടുമാസം മുമ്പാണ് കോളനിക്കാർ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന പദ്ധതി നിലച്ചത്. പിന്നീട് സമീപത്തെ ചോലയിൽനിന്ന് വെള്ളമെടുക്കാൻ തുടങ്ങി.
വേനൽ ആരംഭിച്ചതോടെ ചോലയിലും വെള്ളം വറ്റി. പരാതിപ്പെട്ടിട്ടും കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കാൻ നടപടിയായില്ല. ഇതിനിടെ കോളനിയിലെ രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്ന് വെള്ളമെടുക്കാൻ അനുമതി നൽകി. കൂടുതൽ കുടുംബങ്ങൾ കിണറിനെ ആശ്രയിച്ചതോടെ ജലനിരപ്പ് താഴ്ന്നു. ഇക്കാര്യം കിണറുടമ കോളനിക്കാരോട് പറഞ്ഞു.

ഇതിനിടെയാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി വളാഞ്ചേരിയിൽ നടത്തിയ യോഗത്തിൽ കോളനിയിലെ ചിലർ പങ്കെടുത്തത്. ഇതിനുശേഷം പൗരത്വ ഭേദഗതി നിയമത്തെ കുടിവെള്ളവുമായി കുട്ടിച്ചേർത്ത് സംഘ്പരിവാർ കഥ മെനയുകയായിരുന്നു. സേവാഭാരതി പ്രവർത്തകർ കോളനിക്കാർക്ക് കുടിവെള്ളമെത്തിച്ചു നൽകി. കർണാടക ബി.ജെ.പി നേതാവ് ശോഭ കരന്ത്ലജെ വസ്തുത വളച്ചൊടിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടു. സംഘ്പരിവാർ ദേശീയതലത്തിൽ പ്രചാരണായുധമാക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

താൽക്കാലിക കുടിവെള്ള വിതരണത്തിന് കലക്ടറുടെ നിർദേശം
പദ്ധതി പുനഃസ്ഥാപിക്കുന്നതുവരെ കോളനി നിവാസികൾക്ക് രണ്ട് ദിവസത്തിനുള്ളിൽ താൽക്കാലികമായി കുടിവെള്ളം വിതരണം ചെയ്യാൻ പ്രത്യേക ഉത്തരവിറക്കുമെന്ന് ജില്ല കലക്ടർ ജാഫർ മലിക്. പ്രശ്നം വിവാദമായതിനെ തുടർന്ന് കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി, വൈസ് പ്രസിഡൻറ് പരപ്പാര സിദ്ദീഖ്, സെക്രട്ടറി നന്ദന എന്നിവരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഫ്രെബുവരി അവസാനത്തോടെ പദ്ധതി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അധികൃതർ കലക്ടറെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfake newsBJPCAA protest
News Summary - CAA protest - BJP spread fake news - Kerala news
Next Story