എൻ.പി.ആറും എൻ.ആർ.സിയും തമ്മിൽ ബന്ധമുണ്ടോ?; സുപ്രീംകോടതിയിൽ ലീഗിന്‍റെ ഹരജി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ് പെട്ട് സുപ്രീംകോടതിയിൽ മുസ് ലിം ലീഗിന്‍റെ ഹരജി. സി.ഐ.എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി അനുവദിക്കുന്നത് വരെ നടപട ികൾ നിർത്തിവെക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും അഭിഭാഷകൻ കപിൽ സിബലും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം അഭിഭാഷകൻ ഹാരിസ് ബിരാൻ വഴിയാണ് രണ്ട് അപേക്ഷകൾ സമർപ്പിച്ചത്.
ജനുവരി 10നാണ് പൗരത്വ ഭേദഗതി നിയമത്തിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. തുടർന്ന് നിയമം നടപ്പാക്കാനുള്ള നടപടികൾ ഉത്തർ പ്രദേശ് സർക്കാർ ആരംഭിക്കുകയും 36000ലധികം നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടിക കേന്ദ്ര സർക്കാറിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടണമെന്ന് ചൂണ്ടിക്കാട്ടി ലീഗ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചത്.
ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടണമെന്നും മറ്റൊരു അപേക്ഷയിൽ ആവശ്യപ്പെടുന്നു. എൻ.ആർ.സിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ യോഗം കേന്ദ്രസർക്കാർ വെള്ളിയാഴ്ച ഡൽഹിയിൽ വിളിച്ചു ചേർത്തിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തിൽ എൻ.ആർ.സി തയാറാക്കാൻ സർക്കാറിന് പരിപാടിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.