കേരള സർവകലാശാല മാർക്ക് തട്ടിപ്പ്: സോഫ്റ്റ്വെയറിനെ പഴിച്ച് അന്വേഷണ റിേപ്പാർട്ട്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽനിന്ന് പുറത്തുവന്ന മാർക്ക് തട്ടിപ്പ് സോഫ ്റ്റ്വെയർ പിഴവിൽ സംഭവിച്ചതാണെന്ന് സർവകലാശാല നിയോഗിച്ച അന്വേഷണസമിതികളു ടെ റിപ്പോർട്ട്. സോഫ്റ്റ്വെയർ പിഴവ് പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയതിനും ഫ ്രണ്ട്സ് ജനസേവനകേന്ദ്രം വഴിയുള്ള ഫീസടക്കുന്നതിലുണ്ടായ ചലാൻ തട്ടിപ്പ് തടയുന്ന തിലും വീഴ്ചവരുത്തിയതിനും സർവകലാശാല കമ്പ്യൂട്ടർ സെൻറർ ഡയറക്ടർ വിനോദ് ചന്ദ്രയെ സിൻഡിക്കേറ്റ് യോഗം സസ്പെൻഡ് ചെയ്തു. മാർക്ക് തട്ടിപ്പ് ആരോപണം നിലനിൽക്കെ അവധി ദിവസമായ ഞായറാഴ്ച കമ്പ്യൂട്ടർ സെൻറർ തുറന്നുപ്രവർത്തിപ്പിച്ചതും ഡയറക്ടറുടെ സസ്പെൻഷന് കാരണമായി.
കരിയർ റിലേറ്റഡ് കോഴ്സുകളുടെ മോഡറേഷൻ മാർക്ക് അപ്ഡേറ്റ് ചെയ്യാനുള്ള സോഫ്റ്റ്വെയറിലെ പ്രോഗ്രാം കോഡിലെ അപാകതയാണ് മാർക്കിൽ കൃത്രിമം വരാൻ കാരണമെന്നാണ് സർവകലാശാല നിയോഗിച്ച രണ്ട് സമിതികളുടെയും നിഗമനം. മോഡറേഷൻ മാർക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്വെയർ പ്രോഗ്രാമിൽ കോഴ്സ് കോഡ് നൽകുന്നത് വിട്ടുപോയതുകാരണം വിവിധ വർഷങ്ങളിലെ പരീക്ഷകൾക്ക് ഒന്നിച്ച് മോഡറേഷൻ മാർക്കിൽ മാറ്റം വന്നുവെന്നാണ് കണ്ടെത്തൽ. ഇതുപ്രകാരം 727 വിദ്യാർഥികളുടെ പരീക്ഷാഫലത്തിലാണ് അപാകത കണ്ടെത്തിയത്. ഇതിൽ 390 വിദ്യാർഥികൾ പിഴവുള്ള മാർക്ക് ലിസ്റ്റുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇൗ വിദ്യാർഥികളുടെ തെറ്റായ മാർക്ക് ലിസ്റ്റുകൾ റദ്ദാക്കും. അധികമായി ലഭിച്ച മാർക്കും റദ്ദാക്കും. പ്രോ വൈസ് ചാൻസലർ ഡോ.പി.പി. അജയകുമാറിെൻറ നേതൃത്വത്തിലെ സമിതിയും സിൻഡിക്കേറ്റംഗം ഡോ. ഗോപ് ചന്ദ്രെൻറ നേതൃത്വത്തിലെ സാേങ്കതിക വിദഗ്ധർ അടങ്ങിയ സമിതിയുമാണ് അന്വേഷണം നടത്തിയത്.
ഇതുവരെയുള്ള അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാർ ബോധപൂർവം കൃത്രിമം നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനങ്ങൾ വിശദീകരിച്ച വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള അറിയിച്ചു. പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലെ അന്വേഷണം തുടരും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സൗകര്യങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ അപാകത സംബന്ധിച്ച് വിദഗ്ധ പരിശോധനക്കും നവീകരണത്തിനും സർക്കാർ സ്ഥാപനമായ സിഡാക്കിെൻറ സഹായം തേടും. ബയോമെട്രിക് സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയായിരിക്കും സോഫ്റ്റ്വെയർ പരിഷ്കരണം.
യൂസർ െഎഡിയും പാസ്വേഡും നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായി
തിരുവനന്തപുരം: യൂസർ െഎ.ഡിയും പാസ്വേഡും നിയന്ത്രിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് സർവകലാശാലയിൽ സംഭവിച്ചതെന്ന് സിൻഡിക്കേറ്റിൽ വിലയിരുത്തലുണ്ടായി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം തേടും. ഫ്രണ്ട്സ് വഴിയുള്ള ചലാൻ തട്ടിപ്പിലൂെട സർവകലാശാലക്ക് വൻ തുകയാണ് നഷ്ടം വന്നത്. നിലവിലുള്ള മുഴുവൻ യൂസർ െഎ.ഡികളും പാസ്വേഡും റദ്ദാക്കുകയും പുതിയത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുമാസം കൂടുേമ്പാൾ പാസ്വേഡ് മാറ്റാനും തീരുമാനിച്ചു. സസ്പെൻഷനിലായ കമ്പ്യൂട്ടർ സെൻറർ ഡയറക്ടർക്ക് പകരം ഡെപ്യൂേട്ടഷൻ നിയമനം നടത്താൻ സർക്കാറിനോട് ശിപാർശ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.