Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ അന്തർ...

സ്വകാര്യ അന്തർ സംസ്ഥാന സർവിസുകൾ: നിരക്ക് നിശ്ചയിക്കൽ നിയമ ലംഘനത്തിന് കുടപിടിക്കലാകും

text_fields
bookmark_border
bus
cancel

തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകളുടെ നിയമലംഘനം തടയുന്നതിെൻറ ഭാഗമായി കോൺ ട്രാക്റ്റ് കാര്യേജുകൾക്ക് നിരക്ക് നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനം അനധികൃത സർവിസുകൾക്ക് നിയമസാധുതയൊരുക്കലാകും. ടിക്കറ്റ് നൽകാതെ കരാറിെൻറ അടിസ്ഥാന ത്തിൽ ഒരു സ്ഥലത്തുനിന്ന് ഒരുമിച്ച് ആളെ കയറ്റി മറ്റൊരിടത്ത് എത്തിക്കാൻ മാത്രമാണ് പെർമിറ്റ് പ്രകാരം അനുമതിയുള്ളത്. എന്നാൽ, ടിക്കറ്റ് ചാർജ് ഇൗടാക്കി എല്ലാ പോയൻറിൽ നിന്നും യാത്രക്കാരെ കയറ്റി നിയമങ്ങൾ കാറ്റിൽപറത്തിയാണ് പ്രവർത്തനം.

ഇൗ ചട്ടവിരുദ്ധത പൂർണമായും അവസാനിപ്പിക്കുന്നതിന് പകരം ‘ഒൗദ്യോഗികമായി’ നിരക്ക് നിശ്ചയിച്ച് നൽകുന്നത് നിയമലംഘനത്തിന് ‘അംഗീകാരം’ നൽകലാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യാഴാഴ്ച ഗതാഗതമന്ത്രിയുെട അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിരക്ക് നിശ്ചയിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. യാത്രക്കാരിൽനിന്ന് കഴുത്തറുപ്പൻ നിരക്ക് വാങ്ങുെന്നന്നതാണ് നിരക്ക് നിശ്ചയിക്കലിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെ.എസ്.ആർ.ടി.സിക്ക് സമാന്തരമായുള്ള ഇൗ അനധികൃത അന്തർസംസ്ഥാനയാത്രകൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.ആർ.ടി.സിയിലെ സംഘടനകളും പലഘട്ടങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഏകീകൃത നിരക്കോടെയുള്ള അനധികൃതയാത്രകൾക്ക് വഴിയൊരുങ്ങുന്നത്.

ബുക്കിങ് സെൻററുകൾക്ക് പ്രവർത്തിക്കാനുള്ള എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻസി ഫോർ പബ്ലിക് ട്രാൻസ്പോർട്ട്) ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചതിലും എവിടെയെല്ലാം അനുവദിക്കാമെന്നത് വ്യക്തമാക്കിയിട്ടില്ല. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് ഏത് ആർ.ടി.ഒ പരിധിയിൽ അപേക്ഷ സമർപ്പിച്ചാലും അവിടങ്ങളിലും ബുക്കിങ് സെൻററുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നതാണ് ഫലത്തിൽ സംഭവിക്കുക. ഒരു ബുക്കിങ് സെൻററിൽനിന്ന് അവിടെ നിന്നുള്ള യാത്രക്ക് മാത്രമേ ടിക്കറ്റ് നൽകാവൂ എന്ന് വ്യവസ്ഥയുണ്ട്. പ്രധാനകേന്ദ്രങ്ങൾ എന്നതിന് പകരം എല്ലാ ജില്ലകളിലും ബുക്കിങ് സെൻററുകൾ വരുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് സമാനമായി എല്ലായിടത്തും നിർത്തി യാത്രക്കാരെ കയറ്റാനുള്ള അനുമതി കൂടിയാണ് സ്വകാര്യ ബസുകൾക്ക് ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsInter State Bus ServiceBus Rate
News Summary - Bus Rate -Kerala News
Next Story