ഇന്ധന വില നേരിടാൻ കച്ചമുറുക്കി ബസുടമകൾ
text_fieldsതൃശൂർ: ഇന്ധനവില കുതിപ്പിൽ കിതപ്പിലായ ബസ് വ്യവസായത്തെ പിടിച്ചു നിറുത്താൻ ബസുടമകൾ രംഗത്ത്. കൊച്ചിയിൽ മെട്രോ ബസ് കമ്പനി നടപ്പാക്കിയ മാതൃക സ്വീകരിക്കാൻ സ്വകാര്യ ബസുടമകളും നടപടി തുടങ്ങി. മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി തുടങ്ങി. ഭാരത് പെട്രോളിയം കമ്പനി, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുമായും വിവിധ പമ്പ് ഉടമകളുമായും നടത്തിയ ചർച്ചയിൽ, ഇന്ധന വിലയിൽ ഇളവ് നേടിയാണ് ബസ് സർവിസിെൻറ പ്രവർത്തനച്ചെലവ് കുറക്കാൻ ഉടമകൾ ഉപായം കണ്ടെത്തിയത്.
ഓരോ ബസുടമക്കും ഇന്ധനം നിറക്കുന്നതനുസരിച്ച് നിശ്ചിത സംഖ്യ റോയൽറ്റി ഇനത്തിൽ ലഭിക്കും. പ്രതിമാസം െമച്ചപ്പെട്ട നേട്ടം ഇതുവഴി സാധ്യമാവുമെന്ന് ബസുടമകൾ പറയുന്നു. നിരക്ക് വർധനവ് പരിശോധിക്കാൻ സർക്കാർ കമീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അത് ശാശ്വത പരിഹാരമാവില്ലെന്ന തിരിച്ചറിവാണ് ഉടമകളെ ഇത്തരമൊരു വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
ഭാരത് പെട്രോളിയത്തിെൻറ പമ്പുകളിൽനിന്ന് ഇന്ധനം നിറച്ചതിെൻറ പാരിതോഷികമായി കഴിഞ്ഞ ഒരു വർഷം 28 ലക്ഷം രൂപയാണ് ലഭിച്ചത്. ബസുകൾ ഓരോ തവണയും ഇന്ധനം നിറക്കുന്നതനുസരിച്ച് പോയിൻറ് കണക്കാക്കും. ഇതോടൊപ്പം അസോസിയേഷൻ നിയന്ത്രണത്തിലുള്ള പമ്പുകളാണെങ്കിൽ ലിറ്ററിന് 50 ൈപസയുടെ മറ്റൊരു ഇളവും കാർഡ് ഉപയോഗിച്ചാണെങ്കിൽ കേന്ദ്ര സർക്കാറിെൻറ കാൽ ശതമാനം സബ്സിഡിയും ലഭിക്കും. ഇതെല്ലാം ചേർത്താണ് ഉടമകൾക്ക് നൽകുക.
അതത് ദിവസമോ പ്രതിമാസമോ വർഷാന്ത്യത്തിലോ പ്രതിഫലം വാങ്ങാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ട്രഷറർ ഹംസ എരിക്കുന്നേൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏത് സംഘടനയിൽ ഉൾപ്പെട്ട ബസിനും ആനുകൂല്യത്തിന് സൗകര്യമുണ്ട്. ജില്ലതലത്തിൽ അസോസിയേഷനുകളുടെ നിയന്ത്രണത്തിൽ പമ്പുകൾ പാട്ടത്തിനെടുത്ത് പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന. ജില്ലതലങ്ങളിൽ പെട്രോളിയം കമ്പനികളും പമ്പുടമകളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നേതാവ് ടി. ഗോപിനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.