Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്...

ബസ് ഒാടിക്കുന്നതിനിടെ ഹൃദയാഘാതം; യാത്രക്കാരെ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ മരണത്തിനു കീഴടങ്ങി

text_fields
bookmark_border
ബസ് ഒാടിക്കുന്നതിനിടെ ഹൃദയാഘാതം; യാത്രക്കാരെ രക്ഷിച്ച്  കെ.എസ്.ആർ.ടി.സി ഡ്രൈവർ മരണത്തിനു കീഴടങ്ങി
cancel
camera_alt????? ?????????

കോട്ടയം: ഒാട്ടത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യാത്രക് കാരുടെ ജീവൻ സുരക്ഷിതമാക്കിയേശഷം മരണത്തിനു കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ ്രൈവർ തിടനാട് തട്ടാരുപറമ്പിൽ സാജു മാത്യുവാണ് (40) മരിച്ചത്. ഞായറാഴ്ച രാവിലെ 9.35ന് എം.സി റോഡിൽ കോടിമത പാലത്തിനു സമീപമായിരുന്നു സംഭവം. 

ഈരാറ്റുപേട്ടയിൽനിന്ന്  രാവിലെ 7.15ന് പുറപ്പെട്ട ചേന്നാട്-തിരുവനന്തപുരം ഫാസ്റ്റിെൻറ ഡ്രൈവറായിരുന്നു സാ ജു. കോട്ടയം സ്റ്റാൻഡിൽ നിന്ന് എം.സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകവെ കോടിമതപാലത്തിൽ എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവെപ്പട്ടത്. നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന സാജു ബസ് നിർത്തി ഹാൻഡ് ബ്രേക്ക് ഇട്ട് സ്റ്റിയറിങ്ങിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

അപ്രതീക്ഷിതമായി വാഹനം നിർത്തിയതോടെ കണ്ടക്ടർ തിടനാട് സ്വദേശി അനീഷും ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ ടി.കെ. ലാലും ഓടിയെത്തി. ഡ്യൂട്ടിക്ക് പോകുകയായിരുന്ന ലാൽ ബസ് സ്റ്റാർട്ടാക്കി സാജുവിനെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. ഇൗസമയം ബസിൽ 25ലധികം യാത്രക്കാരുണ്ടായിരുന്നു.

ബസിലുണ്ടായിരുന്ന നഴ്സുമാർ സാജുവിെന വാഹനത്തിൽ കിടത്തി പ്രഥമശുശ്രൂഷ നൽകി ജീവൻ നിലനിർത്തി. അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞ ബസിൽനിന്ന് സാജുവിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴും ജീവനുണ്ടായിരുന്നു. പിന്നീടാണ് മരണത്തിനു കീഴങ്ങിയത്. മൂന്നുമാസംമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് സാജുവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു.

എല്ലാവരും കൈമെയ്യ് മറന്ന് സഹായിച്ചെങ്കിലും രക്ഷിക്കാൻ കഴിയാത്ത വിഷമത്തിലാണ് യാത്രക്കാർ ആശുപത്രി വിട്ടത്. സംഭവമറിഞ്ഞ് കെ.എസ്.ആർ.ടി.സി അധികൃതർ ആശുപത്രിയിൽ എത്തിയിരുന്നു. ഭാര്യ: ജാൻസി. മകൾ: കാതറീൻ. സംസ്കാരം പിന്നീട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newskerala newsBus Drivermalayalam news
News Summary - Bus Driver Died After Saving Travelers-Kerala News
Next Story