Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടവണ്ണയിൽ ബസും ജീപ്പും...

എടവണ്ണയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു

text_fields
bookmark_border
Bus-and-Jeep-Accident
cancel

എടവണ്ണ: സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു. ബസ് യാത്രക്കാർ ഉൾപ്പെടെ എട്ടു പേർക്ക് പരിക് കേറ്റു. ജീപ്പിൽ സഞ്ചരിച്ചിരുന്ന അരീക്കോട് കുനിയിൽ ഇരുമാംകടവത്ത് മുഹമ്മദിെൻറ മക്കളായ മഹ്റൂഫ് (30), ജാസ്മോൾ (35) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10ഒാടെ എടവണ്ണ-ഒതായി റോഡിൽ മുണ്ടേങ്ങര മാലങ്ങാട് വളവിലാണ് അപകടം. നാ ട്ടുകാരും ഇ.ആർ.എഫ്, ട്രോമാകെയർ പ്രവർത്തകരും ചേർന്ന് ഇരുവരെയും എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോഴ ിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ കുടുങ്ങി യവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ചാത്തല്ലൂരിൽനിന്ന് എടവണ്ണയിലേക്ക് വരുകയായിരുന്ന കെ.എം.എച്ച് സൺസ് ബസും എടവണ്ണയിൽനിന്ന് അരീക്കോട് പോകുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്. ചെമ്പക്കുത്തിലെ ആലങ്ങാട് മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടിയുടെ ഭാര്യയാണ് ജാസ്മോൾ. റിയാദിലുള്ള ഭർത്താവിെൻറ അടുത്തേക്ക് ശനിയാഴ്ച പുറപ്പെടാൻ ചെമ്പക്കുത്തെ ഭർതൃവീട്ടിൽനിന്ന് സഹോദരൻ മഹ്റൂഫിെൻറ കൂടെ കുനിയിലെ സ്വന്തം വീട്ടിലേക്ക് ജീപ്പിൽ പുറപ്പെട്ടതായിരുന്നു. ജാസ്മോളുടെ മക്കളായ ഫാത്തിമ ഷെറിൻ (19), റിസ്വാന (16), ബസ് യാത്രക്കാരായ ജയശ്രീ, ഫസ്ന (25), റീന, ജിഷ, കാളി (40), നുസ്റത്ത് എന്നിവരെ പരിക്കുകളോടെ എടവണ്ണ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

മഹ്റൂഫിെൻറ മൃതദേഹം രാത്രി കുനിയിൽ ഇരുപ്പാംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ജാസ്മോളുടെ മൃതദേഹം രാത്രി എേട്ടാടെ എടവണ്ണ ചെമ്പക്കുത്തെ വീട്ടിലെത്തിച്ചു. ഭർത്താവ് കുഞ്ഞുട്ടി ശനിയാഴ്ച പുലർച്ച എത്തിയ ശേഷം രാവിലെ ചെമ്പക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ജാസ്മോളുടെ മകൻ ആദിഷ് (12) സ്ഥലപരിമിതിമൂലം ജീപ്പിൽ കയറാത്തതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. പരേതയായ നഫീസയാണ് ഇവരുടെ മാതാവ്. സഹോദരൻ: സഫർ. ടൂറിസ്റ്റ് ബസ് ജീവനക്കാരനാണ് മഹ്റൂഫ്. മഹ്റൂഫിെൻറ ഭാര്യ: റസീന (കരുളായി).

നാടിന് നഷ്ടമായത് ‘കനിവി’െൻറ നിറകുടം
കീഴുപറമ്പ്: വാഹനാപകടത്തിൽ രണ്ടുപേരുടെ മരണം കുനിയിൽ ഗ്രാമത്തിന് നൽകിയത് തീരാദുഃഖം. എടവണ്ണ മുണ്ടേങ്ങരയിൽ വാഹനാപകടത്തിൽ ജ്യേഷ്ഠസഹോദരി യാസ്മോൾ, മഹ്റൂഫ് എന്നിവരുടെ വേർപാടാണ് കുനിയിലിനെ കണ്ണീരിലാഴ്ത്തിയത്. മികച്ച സന്നദ്ധ പ്രവർത്തകനായിരുന്ന മഹ്റൂഫിനെ അവസാനമായി കാണാൻ ഒഴുകിയെത്തിയ ജനാവലി ഗ്രാമം മുഴുവൻ ഈ ചെറുപ്പക്കാരനെ എങ്ങനെയാണ് നോക്കിക്കണ്ടിരുന്നത് എന്നതിെൻറ നേർസാക്ഷ്യമായി.

പ്രളയകാലത്ത് കേരളത്തിലെമ്പാടും ദുരിതാശ്വാസ പ്രവർത്തനത്തിൽ മുൻപന്തിയിലായിരുന്നു മഹ്റൂഫ്. ‘കനിവ്’ എന്ന സംഘടനക്ക് കീഴിൽ പ്രളയാനന്തര ശുചീകരണം മുതൽ വയോജനക്ഷേമ പ്രവർത്തനം വരെ ഏകോപിപ്പിച്ചിരുന്നത് മഹ്റൂഫായിരുന്നു. വയോജനങ്ങൾക്കായി കനിവ് സംഘടിപ്പിച്ച വിനോദയാത്രയിൽ പെങ്കടുത്ത 120 അമ്മമാർക്ക് മഹ്റൂഫിെൻറ മരണവാർത്ത താങ്ങാവുന്നതിലധികമാണ്. സഹോദരി ജാസ്മോളും അപകടത്തിൽ മരിച്ചത് നാട്ടുകാർക്കും വീട്ടുകാർക്കും ഇരട്ട ആഘാതമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAccident NewsAccident NewsBus And Jeep Accident
News Summary - Bus And Jeep Accident in Malappuram - Kerala News
Next Story