തിരുവനന്തപുരം: ബുർവി ചുഴലിക്കാറ്റ് കേരളത്തിൽ കനത്ത നാശ നഷ്ടമുണ്ടാക്കില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കനത്ത മഴ പെയ്യാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതിതീവ്ര ന്യൂനമർദവും ചുഴലിക്കാറ്റും കടന്നു പോകുന്നത് വരെ ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബുർവി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തമിഴ്നാട് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മണിക്കൂറിൽ 80 കി.മീറ്ററാണ് കാറ്റിെൻറ വേഗത. നാളെ ഉച്ചയോടെയായിരിക്കും കാറ്റ് കേരളത്തിലെത്തുക. എന്നാൽ, കേരളത്തിലെത്തുേമ്പാൾ ചുഴലിക്കാറ്റിെൻറ വേഗത കുറഞ്ഞ് അതി തീവ്ര ന്യൂനമർദമാകും.
അതേസമയം, മുൻകരുതൽ നടപടിയുടെ ഭാഗമായി പൊൻമുടിയിലെ ലയങ്ങളിൽ നിന്ന് അഞ്ഞുറോളം പേരെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.