തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
text_fieldsകൊച്ചി: യുവാവിെൻറ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട സങ്കീര്‍ണമായ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അമൃത ആശുപത്രിയിൽ നടന്ന റോബോട്ടിക് എന്‍ഡോസ്കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30കാരെൻറ തലയിൽനിന്നാണ് െവടിയുണ്ട നീക്കിയത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പരശുരാമെൻറ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ.
തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. എയര്‍ഗണ്ണില്‍ തിരയില്ലെന്നു കരുതി സുഹൃത്ത് കൂടിയായ പത്താം ക്ലാസ് വിദ്യാർഥി തമാശക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയോട്ടിയുടെ ഇടതുഭാഗത്ത് തലച്ചോറിലെ പ്രധാന രക്തക്കുഴലിനോട് ചേര്‍ന്നാണ് തിര തറച്ചിരുന്നത്.
ഓർമ, ബുദ്ധിശക്തി, സംസാരശേഷി എന്നിവ കൈകാര്യം ചെയ്യുന്നത് തലച്ചോറിെൻറ ഇടത് ഭാഗമായതിനാല്‍ തുറന്ന ശസ്ത്രക്രിയ രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാക്കുമായിരുന്നു. തിര ലോഹം ആയതിനാല്‍ എം.ആര്.ഐ സ്കാന്‍ ചെയ്യാനും സാധിക്കില്ല.
ഈ സാഹചര്യങ്ങളെല്ലാം ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയതിന് ശേഷമാണ് റോബോട്ടിക് സര്‍ജറിക്ക് തയാറായത്. തലയോട്ടിയില്‍ മൂന്ന് സെ.മീറ്റര്‍ വലുപ്പത്തില്‍ വിടവുണ്ടാക്കിയാണ് തിര നീക്കം ചെയ്തത്. ആരോഗ്യശേഷി വീണ്ടെടുത്ത രോഗിക്ക് ഇപ്പോള്‍ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.