അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കും; നിയമ ഭേദഗതി വരുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും ബഹുനില മന്ദിരങ്ങളും ഫീസ് ഇൗടാക്കി ക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി രണ്ട് ഒാർഡിനൻസുകൾ പുറപ്പെടുവിക്കാൻ ഗവർണർക്ക് ശിപാർശ നൽകും. 2017 ജൂലൈ 31നോ അതിന് മുേമ്പാ നിർമിച്ച അനധികൃത കെട്ടിടങ്ങൾക്ക് ഇതിെൻറ ഗുണം ലഭിക്കും. തദ്ദേശ സ്ഥാപനത്തിന് പുറത്ത് പ്രത്യേക സമിതിക്കാണ് അനധികൃത കെട്ടിടങ്ങൾ സാധൂകരിക്കാനുള്ള പ്രത്യേക അധികാരം നൽകിയത്.
ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങൾക്ക് ഇതുവഴി അംഗീകാരം ലഭിക്കുമെന്നാണ് സൂചന. പിഴയിനത്തിൽ വൻ തുക സർക്കാറിനും ലഭിക്കും. പിഴ സംഖ്യയിൽ പകുതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പകുതി സർക്കാറിനുമായിരിക്കും. സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ച ഉണ്ടാകിെല്ലന്ന് ഒാർഡിനൻസിൽ പറയുന്നു. കോമ്പൗണ്ടിങ് ഫീസ് ഈടാക്കിയാകും കെട്ടിടങ്ങള്‍ ക്രമവത്കരിക്കുക. കേരള പഞ്ചായത്തീരാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിക്കുക. കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവത്കരണ പരിധിയില്‍ കൊണ്ടുവരും. പഞ്ചായത്തുകളിൽ ജില്ല ടൗണ്‍പ്ലാനർ, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കാണ് ഇതിനുള്ള അധികാരം. നഗരങ്ങളിൽ ജില്ല ടൗണ്‍ പ്ലാനർ, റീജനല്‍ ജോയൻറ് ഡയറക്ടര്‍ (നഗര കാര്യം) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും ചുമതല. അനധികൃതമായി നിർമിച്ച പുതിയ കെട്ടിടങ്ങൾക്ക് പുറമെ നിലവിലെ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും അംഗീകാരം നൽകും. സംസ്ഥാനത്ത് ആയിരക്കണക്കിന് കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെയും അനുമതി വ്യവസ്ഥകൾക്ക് വിരുദ്ധമായും നിർമിച്ചതായി കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു.
നിരവധി ഫ്ലാറ്റുകൾ അനുമതി ലഭിച്ചതിനെക്കാൾ കൂടുതൽ നിലകൾ നിർമിച്ചു. ഹോട്ടലുകളും വാണിജ്യ കേന്ദ്രങ്ങളും ഇപ്രകാരം നിർമിച്ചതായും ഇതിൽ തദ്ദേശ വകുപ്പ് നടപടി എടുത്തില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇതാണ് ഇപ്പോൾ പിഴ ഇൗടാക്കി അംഗീകരിച്ചുകൊടുക്കുന്നത്. മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ചുള്ള നിർമാണവും ക്രമവത്കരിക്കുമോ എന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.