ബജറ്റ് പ്രഖ്യാപനങ്ങൾ ആയുധമാക്കാൻ കോൺഗ്രസ്
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവും ഉദ്യോഗസ്ഥ പുനര്‍വിന്യാസ വും ഉയർത്തിക്കാട്ടി സര്‍ക്കാറിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കാൻ ക ോണ്‍ഗ്രസ് നീക്കം. തിങ്കളാഴ്ച ചേരുന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തരയോഗം പ്രക് ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യ ത്തില്‍ രാഷ്ട്രീയമായി ഇവയെ ഉപയോഗിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്.
ബജറ്റിലെ സുപ്രധാന നിർദേശങ്ങളായ ഇവ രണ്ടും ഭരണപക്ഷത്തിനെതിരായ മികച്ച ആയുധമാണെന്ന് കോണ്‍ഗ്രസും യു.ഡി.എഫും കണക്കുകൂട്ടുന്നു.
എയ്ഡഡ് സ്കൂളുകളിലെ ഇനിയുള്ള നിയമനങ്ങൾക്ക് സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്നാണ് നിർദേശം. മാനേജ്മെൻറുകളായ സമുദായസംഘടനകൾക്ക് ഇതിനോട് തെല്ലും യോജിപ്പില്ല. അതിനാൽ, എയ്ഡഡ് സ്കൂള്‍ നിയമനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങുന്നുവെന്ന പ്രചാരണമായിരിക്കും യു.ഡി.എഫ് നടത്തുക. അതിലൂടെ എന്‍.എസ്.എസിനെയും ക്രൈസ്തവ സഭകളെയും കൂടുതലായി ചേർത്തുനിർത്താനും സര്‍ക്കാറിനെതിരെ രംഗത്തിറക്കാനും കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങൾക്കും നിരവധി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളതിനാൽ അവരെയും ഒപ്പം നിർത്താനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
ഉദ്യോഗസ്ഥ പുനര്‍വിന്യാസം സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ട്. ഇതും സർക്കാറിനെതിരായ മികച്ച രാഷ്ട്രീയായുധമാണെന്ന് യു.ഡി.എഫ് കരുതുന്നു. ജീവനക്കാരെ വലിയതോതില്‍ പുനര്‍വിന്യസിക്കുമ്പോള്‍ പുതിയ നിയമനങ്ങള്‍ നിലക്കും. ഇത് നിയമന നിരോധനത്തിനാണെന്ന ആരോപണം ഉയര്‍ത്താനും സഹായിക്കും.
തിങ്കളാഴ്ച രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം. യോഗത്തിൽ മറ്റ് ചില വിഷയങ്ങൾ കൂടി പരിഗണനക്ക് വരാമെങ്കിലും ഇത് തന്നെയായിരിക്കും മുഖ്യവിഷയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.