കേരളത്തോട് അനുഭാവം കാട്ടാത്ത ബജറ്റ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തോട് ഒരനുഭാവവും കാട്ടാത്ത ബജറ്റാണെന്നും ഇത്തരം സമീപനം നി ർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഇറക്കു മതി ചെയ്യുന്ന കേരളത്തെ സംബന്ധിച്ച് പെട്രോൾ-ഡീസൽ വിലവർധന വൻ തിരിച്ചടിയാകും. ഇതി െൻറ തിക്തഫലം കൂടുതലായി അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനം കേരളമാകും. മാലപ്പടക്കത് തിന് തീകൊടുത്തപോലുള്ള ഫലമാണ് ചരക്കുകടത്തുകൂലി മുതല്‍ നിത്യോപയോഗസാധനങ്ങളുട െ വില വരെ ഭീകരമായി ഉയര്‍ത്തുന്ന ഈ നടപടി.
എയിംസ് അടക്കം വാഗ്ദാനങ്ങളെ കാറ്റിൽപറ ത്തി. പ്രളയത്തിെൻറ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പപരിധി വര്‍ധിപ്പിക്കൽ ഉള്‍പ്പെ ടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര ്ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിലക്കയറ്റത്തിന് കാരണമാക്കും–രമേശ് ചെന്നിത്തല
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും റോഡ് സെസും ലിറ്ററിന് ഓരോ രൂപ െവച്ച് അധികം ചുമത്തിയ കേന്ദ്രബജറ്റ് പ്രഖ്യാപനം വന്‍വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികളില്ല. ആദായനികുതി നിരക്കുകള്‍ പരിഷ്കരിക്കാതെ കബളിപ്പിക്കലാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
കച്ചവടതാൽപര്യം –മുല്ലപ്പള്ളി
തിരുവനന്തപുരം: മോദി സര്‍ക്കാറിെൻറ കച്ചവടതാല്പര്യങ്ങള് മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചതെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രവാസികളോട് കടുത്ത അവഗണനയാണ് ഇത്തവണയും. പെട്രോളിയം ഉൽപന്നങ്ങള്ക്ക് രണ്ടുരൂപ വില കൂട്ടാനുള്ള തീരുമാനം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജനജീവിതം ദുസ്സഹമാകും –കാനം
തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും സെസ് ഏർപ്പെടുത്തിയതിലൂടെ കേരളംപോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളിൽ വീണ്ടും വിലക്കയറ്റം സൃഷ്ടിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളം പൂർണമായി അവഗണിക്കപ്പെട്ടിരിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നയമായി തുടരുമെന്നും എയർ ഇന്ത്യ വിൽക്കാനുള്ള തീരുമാനം നടപ്പിലാക്കുമെന്നും ധനമന്ത്രി പറയുന്നു. സാധാരണക്കാരായ ആദായനികുതി ദായകർക്ക് ഒരു ആശ്വാസവും ബജറ്റിലില്ല. എന്നാൽ, 400 കോടിവരെ വിറ്റുവരവുള്ള കമ്പനികൾക്ക് കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറച്ച് കോർപറേറ്റുകളോടുള്ള മോദി സർക്കാറിെൻറ വിധേയത്വം ഒരിക്കൽകൂടി വ്യക്തമാക്കിയിരിക്കുകയാണ്.
അടിസ്ഥാനപ്രശ്നങ്ങൾ അവഗണിച്ചു –എം.പി. വീരേന്ദ്രകുമാര്‍
ന്യൂഡല്‍ഹി: രാജ്യം ഇന്നനുഭവിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രായോഗികമായ നടപടികളൊന്നും രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിെൻറ കന്നി ബജറ്റില്‍ കാണുന്നില്ലെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. തന്ത്രപ്രധാനമായ മേഖലകളിലടക്കം നേരിട്ടുള്ള വിദേശനിക്ഷേപം നൂറുശതമാനമായി വര്‍ധിപ്പിക്കുകയാണ്. പ്രതിരോധം, ശൂന്യാകാശത്തിലേക്കുള്ള ഉപഗ്രഹ വിക്ഷേപണം, ഇന്‍ഷുറന്‍സ്, മാധ്യമമേഖല, റെയില്‍വേ, ടെലികോം, വൈദ്യുതി, പെട്രോളിയം എന്നീ മേഖലകളിലാണ് എഫ്.ഡി.ഐ നിബന്ധനകള്‍ ഉദാരവത്കരിക്കപ്പെടുന്നത്. കാര്ഷികമേഖലയില്പോലും വന്‍കിട കമ്പനികളെ കൊണ്ടുവരികയാണ്. 400 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ തീരുവ വര്‍ധിപ്പിച്ച് സാധാരണക്കാരെൻറ ഭാരം വര്‍ധിപ്പിച്ചുവെന്നും വീരേന്ദ്ര കുമാർ കുറ്റപ്പെടുത്തി.
സഹായം കോർപ്പറേറ്റുകൾക്ക് – കൊടിക്കുന്നിൽ
ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരനും കര്‍ഷകനും ഗുണകരമാകുന്ന ഒന്നും തന്നെ ബജറ്റിലില്ലെന്നും തൊഴിലില്ലായമക്ക് എങ്ങങ്ങനെ പരിഹാരം കാണുമെന്ന് ഒരു നിർദേശവും മുന്നോട്ടുവെക്കുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികള്‍ കണ്ടെത്തുന്നതിനായി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ നിലവിലെ തൊഴിലില്ലായ്മ കുറെ കൂടി രൂക്ഷമാകും. റെയില്‍വേ വികസനം പി.പി.പി മോഡലാക്കുന്നതും ഇന്‍ഷുറന്‍സ്, മാധ്യമ വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്നുമുള്ള പ്രഖ്യാപനം കൊണ്ട് സര്‍ക്കാരിെൻറ യഥാര്‍ത്ഥ ലക്ഷ്യം മനസിലാക്കാന്‍ കഴിയും. വൻകിടി കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ വേണ്ടിയുള്ള ബജറ്റാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
അവഗണന –ഡീൻ കുര്യാക്കോസ്
ന്യൂഡൽഹി: പ്രളയാനന്തര കേരളത്തിെൻറ പുനരുദ്ധാരണത്തിനായി ഒന്നും പറയാത്ത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ്. കർഷക ആത്മഹത്യയും, രൂക്ഷമായ തൊഴിലില്ലായ്മയും നിലനിൽക്കുന്ന രാജ്യത്ത് പരിഹാര നിർദേങ്ങളായി പെട്രോളിനും, ഡീസലിനും വില കൂട്ടുകയും, കോർപറേറ്റുകൾക്കും വൻകിടക്കാർക്കും അമിതമായ സൗജന്യങ്ങൾ നൽകുകയുമാണ് ചെയ്തിരിക്കുന്നത്. കേരളത്തോട് തലതിരിഞ്ഞ സമീപനം െവച്ചുപുലർത്തുന്ന ബി.ജെ.പി ബജറ്റിലൂടെ പാടെ അവഗണിച്ചിരിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.