Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ആർ.എസിനുശേഷം...

വി.ആർ.എസിനുശേഷം ബി.എസ്.എൻ.എൽ സേവനങ്ങൾ പുറംകരാറിലേക്ക്

text_fields
bookmark_border
bsnl
cancel
തൃശൂർ: സ്വയം വിരമിക്കലിലൂടെ (വി.ആർ.എസ്) ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുേമ ്പാൾ ബി.എസ്.എൻ.എല്ലിെൻറ സി.എഫ്.എ (കൺസ്യൂമർ ഫിക്സഡ് ആകസ്സ്) പ്രവർത്തനം പുറംകരാ ർ നൽകാൻ തീരുമാനം. ഇത് സംബന്ധിച്ച് സർക്കിൾ മേധാവികൾക്ക് കോർപറേറ്റ് ഓഫിസ് കത് തയച്ചു.

പ്രധാനമായും ലാൻഡ്ലൈൻ, ബ്രോഡ്ബാൻറ് പ്രവർത്തനമാണ് പുറംകരാർ നൽകുന്നത്. 2010 ഫെബ്രുവരി ഒന്നിന് ഏജൻസികൾ പണി ഏറ്റെടുക്കുന്ന വിധത്തിൽ കാര്യങ്ങൾ നീക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈൻ/കേബിൾ പരിപാലനം, ഗ്രാമീണ എക്സ്ചേഞ്ചുകളുടെയും ടവറുകളുടെയും പരിപാലനം, ബി.എസ്.എൻ.എൽ ഉൽപന്ന വിൽപന തുടങ്ങിയവ പുറംകരാർ നൽകും. പതിറ്റാണ്ടുകളായി കാഷ്വൽ കരാർ തൊഴിലാളികൾ ചെയ്തിരുന്ന പണികളിൽ ഏതാണ്ടെല്ലാം പുറംകരാർ ഏജൻസികൾക്ക് നൽകും.

എം.ടി.എൻ.എൽ പ്രവർത്തിക്കുന്ന മുംബൈ നഗരം ഒഴികെ മഹാരാഷ്ട്രയിൽ ബി.എസ്.എൻ.എൽ നടപ്പാക്കിയ പുറംകരാർ പദ്ധതി മറ്റ് സർക്കിളുകളിലേക്കും വ്യാപിപ്പിക്കുകയാണ്. പുറംകരാർ നടപ്പാക്കുന്നതിെൻറ വിശദാംശങ്ങൾ സംബന്ധിച്ച് 18നകം റിപ്പോർട്ട് അയക്കണമെന്ന് സർക്കിൾ മേധാവികളോട് എച്ച്.ആർ വിഭാഗം ഡയറക്ടർ ആവശ്യപ്പെട്ടു.

കേരളത്തിൽ 10 മാസമായി കരാർ തൊഴിലാളികൾക്ക് വേതനം കിട്ടുന്നില്ല. ഇതിനിടെ, ടെലികമ്യൂണിക്കേഷൻ വകുപ്പിൽനിന്ന് ബി.എസ്.എൻ.എല്ലിലേക്ക് നിയോഗിച്ച ആയിരത്തിൽ താഴെ വരുന്ന ഐ.ടി.എസ് (ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ സർവീസ്) ഓഫിസർമാർ തിരിച്ച് പോകാൻ കേന്ദ്ര സർക്കാറിനോട് അനുമതി തേടിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnl
News Summary - BSNL
Next Story