ബി.എസ്.എൻ.എൽ സമരം: ബി.എം.എസ് യൂനിയൻ അവസാന നിമിഷം പിന്മാറി
text_fieldsതൃശൂർ: ബി.എസ്.എൻ.എൽ ജീവനക്കാരുടെയും ഓഫിസർമാരുടെയും ആറ് സംഘടനകൾ തിങ്കളാഴ് ച നടത്തിയ നിരാഹാര സമരത്തിൽനിന്ന് ബി.എം.എസ് യൂനിയൻ അവസാന നിമിഷം പിന്മാറി. കഴിഞ്ഞ വെള്ളിയാഴ്ച എച്ച്.ആർ ഡയറക്ടറുമായുള്ള ചർച്ചയിൽ മറ്റ് അഞ്ച് സംഘടനകൾക്കൊപ് പം പങ്കെടുക്കുകയും തുടർന്ന് ടെലികോം സെക്രട്ടറിക്കും ബി.എസ്.എൻ.എൽ സി.എം.ഡിക്കും നൽ കിയ സമര നോട്ടീസിൽ ഒപ്പ് വെക്കുകയും ചെയ്ത ഭാരതീയ ടെലികോം എംപ്ലോയീസ് യൂനിയൻ ഞായറാഴ്ച രാത്രിയാണ് പിന്മാറാനുള്ള തീരുമാനം മറ്റ് സംഘടനകളെ അറിയിച്ചത്.
‘ഉന്നതങ്ങളിൽ നിന്നുള്ള’ നിർദേശപ്രകാരമാണ് പിന്മാറുന്നതെന്ന് ബി.ടി.ഇ.യു ജനറൽ സെക്രട്ടറി ആർ.സി. പാണ്ഡേ പറഞ്ഞതായി ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി പി. അഭിമന്യു സംഘടന വൃത്തങ്ങളിൽ റിപ്പോർട്ട് ചെയ്തു.
പിന്മാറത്തിന് മുന്നോടിയായി ഞായറാഴ്ച ബി.ടി.ഇ.യു നേതൃത്വം ബി.എസ്.എൻ.എൽ സി.എം.ഡിക്ക് അയച്ച കത്തിൽ മാനേജ്മെൻറിെൻറ നീക്കങ്ങളിൽ സംതൃപ്തി അറിയിച്ചു. സമരത്തിൽനിന്ന് പിന്മാറുകയാണെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതോടെ, ആർ.എസ്.എസിെൻറ ഭാഗമായ ബി.എം.എസിൽ അഫിലിയേറ്റ് ചെയ്ത ഒരു സംഘടന ബി.എസ്.എൻ.എൽ മാനേജ്മെൻറിനെതിരെ നിലപാടെടുത്തുവെന്ന മറ്റ് സംഘടനകളുടെ ധാരണ അസ്ഥാനത്തായി.
എംപ്ലോയീസ് യൂനിയന് പുറമെ എഫ്.എൻ.ടി.ഒ, ബി.എസ്.എൻ.എൽ എം.എസ്, ബി.എസ്.എൻ.എൽ എ.ടി.എം, ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് തിങ്കളാഴ്ച ഡൽഹിയിൽ കോർപറേറ്റ് ഓഫിസ് മുതൽ ജില്ലതലങ്ങളിൽ വരെ സമരം സംഘടിപ്പിച്ചത്. അതിനിടെ, സ്ഥാനക്കയറ്റ വിഷയം ഉന്നയിച്ച് എക്സിക്യൂട്ടിവ് ഓഫിസർമാരുടെ സംഘടനയായ സഞ്ചാർ നിഗാം എക്സിക്യൂട്ടിവ്സ് അസോസിയേഷൻ ചൊവ്വാഴ്ച അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.