ബി.എസ്.എൻ.എല്ലിൽ 10 സംഘടനകൾ റിലേ നിരാഹാര സമരത്തിന്
text_fieldsതൃശൂർ: ജീവനക്കാരുടെ ഒക്ടോബർ മാസത്തെ ശമ്പളവും കാഷ്വൽ കരാർ തൊഴിലാളികളുടെ ഒരു വർഷത്തോളമായി മുടങ്ങിയ വേതനവും ഉടൻ നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന ്നയിച്ച് ബി.എസ്.എൻ.എല്ലിലെ 10 സംഘടനകൾ അടങ്ങുന്ന എ.യു.എ.ബി (ആൾ യൂനിയൻസ് ആൻഡ് അസോ സിയേഷൻസ് ഓഫ് ബി.എസ്.എൻ.എൽ) ഈമാസം 20 മുതൽ മൂന്ന് ദിവസം റിലേ നിരാഹാര സമരം നടത്തും. ഡൽഹിയിൽ കോർപറേറ്റ് ആസ്ഥാനത്തും സംസ്ഥാനങ്ങളിൽ സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ചും ജില്ലകളിൽ എസ്.എസ്.എ ആസ്ഥാനത്തുമാണ് സമരം.
ശമ്പളത്തിനും വേതനത്തിനും പുറമെ ജീവനക്കാരിൽനിന്ന് ബാങ്ക് വായ്പ, എൽ.ഐ.സി പ്രീമിയം, സൊസൈറ്റി വിഹിതം തുടങ്ങിയ ഇനങ്ങളിൽ ഈടാക്കിയ തുക അതത് സ്ഥാപനങ്ങളിൽ അടയ്ക്കുക, അംഗങ്ങളിൽനിന്ന് മാസ വരിസംഖ്യയായി പിടിച്ച തുക സംഘടനകൾക്ക് നൽകുക, ഓഫിസുകളുടെയും എക്സ്ചേഞ്ചുകളുടെയും മൊബൈൽ ടവറുകളുടെയും ൈവദ്യുതി ബിൽ കുടിശ്ശികയും സ്ഥല/കെട്ടിട വാടകയും നൽകുക, സ്വയം വിരമിക്കലിന് ശേഷമുള്ള ബി.എസ്.എൻ.എൽ സേവനം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുക, 4ജി ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.
സ്വയം വിരമിക്കലിെൻറ പശ്ചാത്തലത്തിൽ ശമ്പളം/പെൻഷൻ പരിഷ്കരണം, പെൻഷൻ കമ്യൂട്ടേഷൻ, ഗ്രാറ്റ്വിറ്റി എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നും വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആയി കുറക്കരുതെന്നുമാണ് മറ്റ് ആവശ്യങ്ങൾ. 10 സംഘടനകളുടെയും ഭാരവാഹികൾ ഒപ്പിട്ട നോട്ടീസ് ടെലിേകാം സെക്രട്ടറിക്കും ബി.എസ്.എൻ.എൽ സി.എം.ഡിക്കും നൽകിയിട്ടുണ്ട്. ബി.എസ്.എൻ.എൽ എംേപ്ലായീസ് യൂനിയൻ, എൻ.എഫ്.ടി.ഇ, എസ്.എൻ.ഇ.എ, എ.ഐ.ബി.എസ്.എൻ.എൽ.ഇ.എ, എഫ്.എൻ.ടി.ഒ, ബി.എസ്.എൻ.എൽ എം.എസ്, എസ്.എൻ.എ.ടി.ടി.എ, ബി.എസ്.എൻ.എൽ എ.ടി.എം, ബി.എസ്.എൻ.എൽ ഒ.എ, ടി.ഇ.പി.യു എന്നീ സംഘടനകളാണ് നിരാഹാര സമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.