ബി.എസ്.എൻ.എൽ കേരള: പടിയിറങ്ങിയത് നേർപകുതി, ജോലിഭാരം മറുപാതിക്ക്
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ കേരള സർക്കിളിൽ പകുതി ജീവനക്കാർ സ്വയംവിരമിക്കലി ന് തയാറായി പടിയിറങ്ങിയതോടെ ജോലി ഭാരം ശേഷിക്കുന്നവരുടെ ചുമലിലേക്ക്. കേരളത്തില െ 9381 ജീവനക്കാരിൽ 4596 പേരാണ് വെള്ളിയാഴ്ച വിട പറഞ്ഞത്.
കസ്റ്റമർ കെയർ സേവനങ്ങളി ലടക്കം പുറംകരാർ നീക്കം നടക്കുന്നുണ്ടെങ്കിലും നിലവിലെ ഒാരോ ജീവനക്കാരനും രണ്ടാള ുടെ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. മൊബൈൽ കണക്ഷൻ മേഖലയിൽ കാര്യമായ പ്രശ്നമില്ലെങ ്കിലും ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് വിഭാഗങ്ങളിലാണ് പ്രതിസന്ധി. ഉദാഹരണത്തതിന് 1000 ലാ ൻഡ് േഫാണുകളുടെ ചുമതല വഹിച്ചിരുന്നവർ ഇനി 2000 നമ്പറുകളുടെ ഉത്തവാദിത്തം ഏറ്റെടുക ്കേണ്ടിവരും.
കേരളത്തിൽ 17,16,430 ലാൻഡ് ഫോൺ കണക്ഷനാണുള്ളത്. ബി.എസ്.എൻ.എൽ സർക്കിളുകളിൽ ലാൻഡ് ഫോണുകളുടെ കാര്യത്തിൽ ഒന്നാമതും കേരളമാണ്. ഇൗ സാഹചര്യത്തിൽ ആൾക്ഷാമം രൂക്ഷമാണെങ്കിലും സാധ്യമാകുന്നിടത്തോളം ലാൻഡ് ഫോൺ-ബ്രോഡ്ബാൻഡ് കണക്ഷനിൽ ശ്രദ്ധയൂന്നാനാണ് തീരുമാനം. ലൈൻ തകരാർ പരിഹരിക്കാനും വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള പരാതികളിൽ അറ്റകുറ്റപ്പണികൾക്കും ഇനിയെത്തുക പുറംകരാർ ഏറ്റെടുത്ത ഏജൻസികളാകും.
കസ്റ്റമർ സർവിസ് കേന്ദ്രങ്ങളെ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. നഗരങ്ങളിലേതാണ് ഒന്നും രണ്ടും വിഭാഗങ്ങൾ.
നഗരങ്ങളിലെ പരമാവധി സേവന കേന്ദ്രങ്ങളിൽ ഒഴിവ് വന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലുള്ളവരെ വിന്യസിക്കും. ഗ്രാമീണ മേഖലകളിലുള്ളവ അടച്ചുപൂട്ടുകയോ പുറംകരാർ നൽകുകയോ ചെയ്യും.
വിരമിച്ചവരെ കരാർ അടിസ്ഥാനത്തിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ വിന്യസിക്കുന്ന കാര്യവും പരിഗണനയിലാണ്.
ബി.എസ്.എൻ.എല്ലിന് 1.09 ലക്ഷം മൊബൈൽ കണക്ഷനാണ് കേരളത്തിലുള്ളത്.
കാരണവന്മാർ കുടുംബംവിട്ട് പോകുന്നതുപോലെയെന്ന് ജീവനക്കാരെൻറ കുറിപ്പ്
കൊല്ലം: ടെലികോം ചരിത്രത്തിൽ മായാത്ത ദിനമായി 2020 ജനുവരി 31 മാറുമെന്നും രാജ്യവ്യാപക കൂട്ടവിരമിക്കൽമൂലം എവിടെയും ശോകമൂകമായ അസ്ഥയാണെന്നുമുള്ള ബി.എസ്.എൻ.എൽ ജീവനക്കാരെൻറ കുറിപ്പ് വൈറലാകുന്നു.
ബി.എസ്.എൻ.എൽ കുടുംബത്തിലെ മികച്ച ഓഫിസർമാരും ജീവനക്കാരും വി.ആർ.എസ് പദ്ധതിയെ തുടർന്ന് പടിയിറങ്ങും. കാരണവന്മാർ കുടുംബം വിട്ട് പോകുന്നതുപോലെയുള്ള അവസ്ഥയാകും അതെന്ന് ബി.എസ്.എൻ.എൽ.ഇ.യു ജില്ല മീഡിയ കോഓഡിനേറ്ററായ വി.പി. ശിവകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വാഭാവിക വിരമിക്കലാണ് എല്ലാവരും ആഗ്രഹിച്ചത്. കേന്ദ്ര സർക്കാർ നയംമൂലം സ്വയംവിരമിക്കൽ വേണ്ടിവന്നു.
വേണ്ടപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അനുഭവപ്പെടുന്ന ഒറ്റപ്പെടലാണ് അവശേഷിക്കുന്ന ജീവനക്കാർക്ക്. ഭാവി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ശേഷിക്കുന്നവർ സർവിസിൽ തുടരുന്നത്. ബി.എസ്.എൻ.എല്ലിനെ സ്വകാര്യ ടെലികോം കമ്പനികൾ വിഴുങ്ങാതെ കേന്ദ്ര സർക്കാർ അധീനതയിൽ തുടരാൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് അവർ. രാജ്യത്താകെയുള്ള 1,54,903 ജീവനക്കാരിൽ 78,519 പേരാണ് സ്വയം വിരമിക്കുന്നത്. വി.ആർ.എസിൽ ഉൾപ്പെടാത്ത നാലായിരംപേർ കൂടി 2020ൽ വിരമിക്കും.
ഇതോടെ സർവിസിലുള്ള ജീവനക്കാരുടെ എണ്ണം 71,000ത്തിന് താഴെയാകും. ഫോർ ജി സ്പെക്ട്രം അനുവദിച്ചും സാമ്പത്തിക പരാധീനതകൾ പരിഹരിച്ചും അവശേഷിക്കുന്ന ജീവനക്കാരെ സംരക്ഷിച്ചും സ്ഥാപനത്തെ ടെലികോം കമ്പോളത്തിൽ ഒന്നാംസ്ഥാനത്ത് എത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്നും കുറിപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.