Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതീക്ഷ തെറ്റി;...

പ്രതീക്ഷ തെറ്റി; ബി.എസ്.എൻ.എല്ലിന് ബാങ്ക് വായ്പ കിട്ടിയില്ല

text_fields
bookmark_border
പ്രതീക്ഷ തെറ്റി; ബി.എസ്.എൻ.എല്ലിന് ബാങ്ക് വായ്പ കിട്ടിയില്ല
cancel

തൃശൂർ: ബി.എസ്.എൻ.എൽ പുനരുദ്ധാരണ പാക്കേജിെൻറ ഭാഗമായി പറഞ്ഞ കാര്യങ്ങളിൽ നടപ്പാവുന്നത് സ്വയം വിരമിക്കൽ (വി.ആർ.എസ്) മാത്രം. ബാങ്ക് വായ്പയും 4ജിയും ഉൾപ്പെടെ പാക്കേജിൽ പറഞ്ഞ മറ്റൊന്നും യാഥാർഥ്യമായില്ല. പ്രതീക്ഷിച്ച ബാങ്ക് വായ്പ ലഭിക്കാതായതോടെ നവംബറിലെ ശമ്പള വിതരണം ഇപ്പോഴും അനിശ്ചിത്വത്തിലാണ്. ഈമാസം 31നകം നൽകാമെന്ന് മാത്രമാണ് അധികൃതർ ജീവനക്കാരുടെ സംഘടന പ്രതിനിധികളോട് പറയുന്നത്.

പുനരുദ്ധാരണ പാക്കേജിൽ ഒരിനം മാത്രമായിരുന്നു വി.ആർ.എസ്. അതിെൻറ നടപടികൾ സമയബന്ധിതമായി നീങ്ങുന്നുണ്ട്. 78,569 ജീവനക്കാർ വിരമിക്കാൻ അപേക്ഷിച്ചു. അപേക്ഷകൾ ജനുവരി മധ്യത്തോടെ തീർപ്പാക്കും. അതേസമയം, പാക്കേജിൽ പറഞ്ഞ മറ്റൊന്നിലും കമ്പനി നടപടി നീക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. വി.ആർ.എസിന് ശേഷം കമ്പനിയിലെ മനുഷ്യവിഭവ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് ശിപാർശ ചെയ്യാൻ ‘ഡിലോയിറ്റ്’ എന്ന കൺസൽട്ടൻസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

നവംബറിലെ ശമ്പളം ക്രിസ്മസിന് മുെമ്പങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡിയെ കണ്ട സംഘടന പ്രതിനിധികൾക്ക് സാധ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ബാങ്ക് വായ്പ കിട്ടിയില്ല, മാസാവസാനത്തോടെ നൽകാമെന്ന് കരുതുന്നതായും സി.എം.ഡി പറഞ്ഞു. അതേസമയം, കരാർ തൊഴിലാളികളുടെ വേതന വിതരണത്തിലെ അനിശ്ചിതത്വം തുടരുകയാണ്.

ഏതാണ്ട് ഒരുവർഷമായി വേതനം ലഭിച്ചിട്ട്. ലക്ഷത്തോളം കരാർ തൊഴിലാളികളെ ഉൾക്കൊള്ളാൻ ഇന്നത്തെ അവസ്ഥയിൽ സാധ്യമല്ലെന്ന് സംഘടന നേതാക്കളോട് സി.എം.ഡി പറഞ്ഞു. എന്നാൽ, ഇത് തെറ്റായ കണക്കാണെന്നും 80,000ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു. ഒരുവർഷം മുമ്പും അടുത്ത കാലത്തുമായി കുറെപ്പേരെ പിരിച്ചുവിട്ടു. കുറച്ചുപേർ വേതനം കിട്ടാത്തതിനാൽ ജോലി നിർത്തി. പരമാവധി 40,000 തൊഴിലാളികൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയെൻറയും കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് ഫെഡേറഷെൻറയും പ്രതിനിധികൾ സി.എം.ഡിയെ ധരിപ്പിച്ചു. 

പകുതി ജീവനക്കാർ വി.ആർ.എസ് എടുക്കുന്നേതാടെ മാർക്കറ്റിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഈ തൊഴിലാളികളെ ഉപയോഗപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ, ജനപ്രിയ പ്ലാനുകളായ ‘മിത്രം’, ‘ദീപം’ എന്നിവ ബി.എസ്.എൻ.എൽ പിൻവലിച്ചു. 44, 49 രൂപക്ക് ലഭിച്ചിരുന്ന, ഏറെ ആവശ്യക്കാരുണ്ടായിരുന്ന പ്ലാനുകൾ നിർത്തിയതോടെ ചെറിയ പ്ലാൻ 106 രൂപയുടേതായി. നിരക്ക് വർധനക്ക് പകരം പ്ലാനുകളുടെ കാലാവധി വെട്ടിക്കുറക്കുകയും പല പ്ലാനുകളും പിൻവലിക്കുകയുമാണ് ബി.എസ്.എൻ.എൽ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam newsBSNL Emplyee
News Summary - BSNL Emplyee -Kerala News
Next Story