സ്ഥാപിത ദിനത്തിൽ ബി.എസ്.എൻ.എല്ലിനെ വെട്ടിമുറിച്ചു; ഇനി ടവർ കോർപറേഷനും
text_fieldsതൃശൂർ: ബി.എസ്.എൻ.എല്ലിനെ വിഭജിച്ച് രൂപവത്കരിച്ച ബി.എസ്.എൻ.എൽ ടവർ കോർപറേഷൻ പ്രവർത്തനം തുടങ്ങുന്നു. 2018ൽ രൂപവത്കരിച്ച കോർപറേഷന് ഐ.ടി.എസിന് പകരം ഐ.എ.എസുകാരനെ മേധാവിയാക്കിയ വിവാദത്തെതുടർന്ന് നിലച്ച പ്രവർത്തനമാണ് തുടങ്ങുന്നത്.
ഇതോടെ ബി.എസ്.എൻ.എൽ നിർവഹിച്ചിരുന്ന നിരവധി ജോലികൾ കോർപറേഷെൻറ നിയന്ത്രണത്തിലാവും. ബി.എസ്.എൻ.എല്ലിെൻറ 20ാം വാർഷികദിനമായ ഒക്ടോബർ ഒന്നിനാണ് ടവർ കോർപറേഷൻ പ്രവർത്തനം തുടങ്ങുന്നതായി ബി.എസ്.എൻ.എൽ സി.എം.ഡി പി.കെ. പുർവാർ സർക്കിൾ മേധാവികൾക്ക് ഉത്തരവയച്ചത്.
പേര് ടവർ കോർപറേഷൻ എന്നാണെങ്കിലും 80,000ഓളം വരുന്ന ബി.എസ്.എൻ.എൽ മൊബൈൽ ടവറുകൾ അതിെൻറ നിയന്ത്രണത്തിലാക്കുന്നതിെൻറ സൂചന പോലും ഉത്തരവിലില്ല.
അടുത്ത ഘട്ടത്തിൽ ടവറുകൾ കോർപറേഷെൻറ നിയന്ത്രണത്തിലാക്കിയാൽ സേവനദാതാവെന്ന നിലയിൽ ടവർ ഉപയോഗത്തിന് വാടക നൽകേണ്ടി വരും. അത് ബി.എസ്.എൻ.എല്ലിനും ബാധകമായേക്കുമെന്ന ആശങ്ക സംഘടനാ വൃത്തങ്ങൾ പങ്കുവെക്കുന്നു.
ബി.എസ്.എൻ.എൽ പ്രവർത്തനം ടെലികേം സേവനത്തിൽ മാത്രമാക്കി ടെലികോം ഇതര പ്രവൃത്തികൾ ടവർ കോർപറേഷന് കൈമാറുകയാണ്. ടെലികോം ഘടകങ്ങളുടെ ആവശ്യം പരിമിതമായി മാത്രമുള്ള എല്ലാ പ്രവൃത്തിയും ഇനി കോർപറേഷനാകും നിർവഹിക്കുക.
ഇത് ലൈസൻസ് ഫീസിനത്തിൽ ബി.എസ്.എൻ.എല്ലിനുള്ള ബാധ്യത കുറക്കാൻ സഹായിക്കുമെന്നാണ് സി.എം.ഡി കത്തിൽ അവകാശപ്പെടുന്നത്. കോർപറേഷന് നിർവഹിക്കാവുന്ന ടെലികോം ഇതര പ്രവൃത്തികൾ കണ്ടെത്താൻ എല്ലാ സർക്കിൾ മേധാവികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ട ബി.എസ്.എൻ.എൽ ജീവനക്കാർ എത്രയെന്ന് പരിശോധിച്ച് അവരുടെ ജോലി പുനർനിർവചിക്കണം.
ഇവർ അതേ പ്രവൃത്തിയിൽ തുടരാമെങ്കിലും ശമ്പളം ടവർ കോർപറേഷനാകും നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.