Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആെളാഴിയുന്നു;...

ആെളാഴിയുന്നു; ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ വാടകക്ക്

text_fields
bookmark_border
bsnl-strike
cancel

തൃശൂർ: സംസ്ഥാനത്ത് ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ ഇതര സ്ഥാപനങ്ങൾക്ക് വാടകക്ക് കൊടു ക്കുന്നു. വിരമിക്കുന്നവരുടെ എണ്ണം കൂടുകയും ഒഴിവുകൾ നികത്താതിരിക്കുകയും ചെയ്ത തോടെ ‘അധികപ്പറ്റായ’ സ്ഥലമെല്ലാം വാടകക്ക് കൊടുക്കാനാണ് തീരുമാനം. ഓരോ എസ്.എസ്.എ യിലും വാടകക്ക് കൊടുക്കുന്ന െകട്ടിടങ്ങളും അതിെൻറ വിസ്തീർണവും കാണിച്ച് അറിയി പ്പ് ഇറങ്ങി.

കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, സംസ്ഥാന സർക്കാർ ഓഫി സുകൾ, കോർപറേറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് ഓഫിസ് ആവശ്യത്തിനും ബിസിനസിനും ഉതകുന്ന സ്ഥലം ലഭ്യമാണ് എന്നാണ് അറിയിപ്പ്. ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് വളപ്പിലെ സ്ഥലമാണ് നൽകുന്നത്. പാലക്കാട് ജില്ലയിൽ മാത്രം ചന്ദ്രനഗറിൽ മൂന്ന് കെട്ടിടങ്ങളും സെൻട്രൽ ടെലിഗ്രാഫ് ഓഫിസിലും കൊടുവായൂർ, മണ്ണാർക്കാട്, വടക്കഞ്ചേരി, പുലാപ്പറ്റ, തൃത്താല എക്സ്ചേഞ്ചുകളിലും കെട്ടിടം വാടകക്ക് കൊടുക്കുകയാണ്.

ഈമാസം മാത്രം കേരള സർക്കിളിൽ 411 പേർ വിരമിക്കുകയാണ്. ഇതിനൊന്നും പകരം നിയമനമില്ല. ബി.എസ്.എൻ.എല്ലിൽ ഏറ്റവും ഒടുവിൽ നിയമനം നടന്നത് 1984ലാണ്. വിരമിക്കലിന് പുറമെ അര ലക്ഷത്തിലധികം പേരെ സ്വയം നിർബന്ധിത വിരമിക്കൽ നൽകി പറഞ്ഞയക്കാൻ പദ്ധതി ഒരുങ്ങുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷം ബി.എസ്.എൻ.എല്ലിനോട് താൽപര്യം കാണിക്കാതിരുന്ന എൻ.ഡി.എ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ ഏറുന്നതോടെ കമ്പനിയുടെ ഭാവി സംബന്ധിച്ച ആശങ്ക മുറുകിയിട്ടുണ്ട്.

അതിനിടെ, കേരള സർക്കിളിൽ 25 ടെലികോം സെൻററുകൾ പൂട്ടാനും ഒരുക്കം തുടങ്ങി. സ്ഥിരം ജീവനക്കാരില്ലാത്ത സെൻററുകളാണ് പൂട്ടുന്നത്.
ഇവിടെ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരിൽ മൂന്ന് മാസം വരെ ഇനിയും കാലാവധിയുള്ളവരുണ്ട്. അത് പൂർത്തിയാകുന്നതോടെ െസൻറർ പൂട്ടാനാണ് നിർദേശം. ഇതിൽ അധികവും ഗ്രാമീണ മേഖലയിലാണ്. ബിൽ തുക സ്വീകരിക്കൽ, സിം വിതരണം തുടങ്ങിയ സേവനങ്ങളാണ് ടെലികോം സെൻററുകൾ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam newsBsnl crisis
News Summary - BSNL Crisis-Kerala news
Next Story