ബി.എസ്.എൻ.എൽ കെട്ടിടങ്ങൾ വാടകക്ക്; സർക്കാറിന് കത്ത് നൽകി
text_fieldsതിരുവനന്തപുരം: ബി.എസ്.എൻ.എൽ സംസ്ഥാനത്ത് ഉപയോഗിക്കാത്ത ക്വാർേട്ടഴ്സുകളും ഒാഫിസ് കെട്ടിടങ്ങളും വാടകക്ക് നൽകാൻ തയ്യാറാണെന്ന് ബി.എസ്.എൻ.എൽ ജനറൽ മാനേജർ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി. ഇവ ഉപയോഗപ്പെടുത്താൻ ജില്ലതല മേധാവികൾക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം.
എ.ടി.എം സ്ഥാപിക്കാൻ ബാങ്കുകൾക്കും സ്ഥലം നൽകും. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ കമ്പനികളെയും പരിഗണിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബി.എസ്.എൻ.എൽ.ഒാഫിസിന് 111 കെട്ടിടങ്ങളാണ് കണ്ടെത്തിയത്. 158 സ്ഥലങ്ങളിൽ ക്വാർേട്ടഴ്സുകൾ വാടകക്ക് നൽകും. 82 സ്ഥലത്ത് എ.ടി.എമ്മിനും നൽകും.
ഒഴിഞ്ഞ ക്വാർേട്ടഴ്സുകളും ബി.എസ്.എൽ.എൽ പ്രവർത്തിക്കുന്ന ഒാഫിസ് ഭാഗങ്ങളുമാണ് നൽകുന്നത്. ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്ന കെട്ടിട ഭാഗവും ഉണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ, ഷെഡ്യൂൾ ബാങ്കുകൾ, സഹകരണം ഒഴികെ കേന്ദ്ര-സംസ്ഥാന സർക്കാർ ഉടമയിലുള്ള ബാങ്കുകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവയെയാണ് പരിഗണിക്കുന്നത്. പുറമെ സംസ്ഥാന തലസ്ഥാനത്ത് 50 കോടിയിൽ കുറയാതെയും മറ്റ് സ്ഥലങ്ങളിൽ 25 കോടിയിൽ കുറയാതെയും വിറ്റുവരവുള്ള സ്വകാര്യ കമ്പനികളെയും പരിഗണിക്കും.
അഞ്ച് തരം ക്വാർേട്ടഴ്സുകളാണ് വാടകക്ക് നൽകുന്നത്. ഒരു കിടക്കമുറിയുള്ള ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, രണ്ട്, മൂന്ന്, നാല് കിടക്കമുറികളുള്ള ക്വാർേട്ടഴ്സുകൾ എന്നിവ. ടെലികോം വകുപ്പിലെ ജീവനക്കാർ, വിരമിച്ചവർ, കേന്ദ്ര-സംസ്ഥാന-പൊതുമേല ജീവനക്കാർ, ബി.എസ്.എൻ.എല്ലിൽനിന്ന് വിരമിച്ച ജീവനക്കാർ, ബി.എസ്.എൻ.എൽ ജീവനക്കാരുടെ അടുത്ത ബന്ധുക്കൾ, മറ്റ് സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ബി.എസ്.എൻ.എൽ ജീവനക്കാരുടെ കുടുംബങ്ങൾ എന്നിവർക്ക് ക്വാർേട്ടഴ്സുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.