Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്.എൻ.എൽ 4 ജി ഈ...

ബി.എസ്.എൻ.എൽ 4 ജി ഈ വർഷമില്ല

text_fields
bookmark_border
bsnl-4g
cancel

തൃശൂർ: ബി.എസ്.എൻ.എൽ 4ജി ഈ വർഷമില്ല. മേയ് മാസം 4ജി സേവനം ആരംഭിക്കാൻ കേന്ദ്ര ബജറ്റിൽ ഫ ണ്ട് അനുവദിച്ചെങ്കിലും ഉപകരണങ്ങൾ സജ്ജമാക്കാൻ സമയം വേണമെന്ന ബി.എസ്.എൻ.എല്ലിെൻറ നിലപാടാണ് വൈകാൻ കാരണം. അടുത്ത വർഷം മാർച്ചോടെ മാത്രമേ സേവനം ലഭ്യമാവുകയുള്ളൂ. കഴിഞ്ഞ ദിവസം സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ബി.എസ്.എൻ.എൽ സി.എം.ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 4ജി സ്പെക്ട്രം ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിദിനം അഞ്ചര കോടി രൂപ ലൈസൻസ് ഫീസ് ഇനത്തിൽ ബി.എസ്.എൻ.എൽ നൽകണം.

ഉപകരണങ്ങൾ സജ്ജമാവാതെ ഇൗ ബാധ്യത ഏറ്റെടുക്കുന്നത് ബുദ്ധിപരമല്ല എന്നതിനാലാണ് അടുത്ത വർഷം സ്പെക്ട്രം എടുത്താൽ മതിയെന്ന് തീരുമാനിച്ചത്. 3ജി സംവിധാനമുള്ള 40,000 മൊബൈൽ ടവറുകൾ ബി.എസ്.എൻ.എല്ലിനുണ്ട്. ഇത് 4ജിയിലേക്ക് ഉയർത്താം. എന്നാൽ, ഇതിലും ചില പ്രയാസങ്ങൾ കമ്പനി നേരിടുന്നു. ടവറുകൾ നിർമിച്ചുനൽകിയ നോകിയ, ഇസെഡ്.ടി.ഇ, എറിക്സൺ എന്നീ കമ്പനികൾക്ക് ബി.എസ്.എൻ.എൽ 2000 കോടി രൂപ നൽകാനുണ്ട്.

നോകിയ വിതരണം ചെയ്ത 13,000 ടവറുകളുടെ ശേഷി 4ജിയിലേക്ക് ഉയർത്താൻ ഓരോന്നിനും മൂന്നര മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് അവർ ആവശ്യപ്പെടുന്നത്. 24,000 ടവറുകൾ നൽകിയത് ഇസെഡ്.ടി.ഇ ആണ്. ഇതിെൻറ ശേഷി ഉയർത്താൻ ഓരോന്നിനും ഏഴ് മുതൽ 10 ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നു. ഇത്രയും ഉയർന്ന തുക നൽകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് സി.എം.ഡി സംഘടനാ നേതാക്കളെ അറിയിച്ചു.

ബി.എസ്.എൻ.എല്ലിെൻറ 14 ആസ്തികൾ വിൽപനക്കായി കണ്ടുെവച്ചിട്ടുണ്ട്. ഇതിൽ 11 എണ്ണത്തിെൻറ കാര്യത്തിൽ ഡിപ്പാർട്ട്മെൻറ് ഓഫ് പബ്ലിക് അസെറ്റ്സ് മാനേജ്മെൻറ് വിൽപന സമ്മതം അറിയിച്ചു. 18,200 കോടി രൂപ വിലവരുന്ന ഇത്രയും ആസ്തികൾ വാങ്ങാൻ മൂന്ന് ബഹുരാഷ്ട്ര കമ്പനികൾ തയാറാണ്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഈ മാസം 31ഓടെയോ അടുത്ത മാസം ആദ്യമോ നൽകുമെന്നും മേയ്, ജൂൺ മാസത്തോടെ ശമ്പളം കൃത്യസമയത്ത് നൽകുമെന്നും സി.എം.ഡി സംഘടനകളെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlkerala newsmalayalam news4G Section
News Summary - BSNL 4G Section -Kerala News
Next Story