ബാർ പദവിക്കായി കോഴ: റെയ്ഡിൽ 55 ലക്ഷം പിടിച്ചെടുത്തു
text_fieldsകൊച്ചി: കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ മിന്നൽ പരിശോധനയിൽ 55 ലക്ഷം രൂപ കണ്ടെടുത്തു. സ്റ്റാർ പദവിക്കായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഹോട്ടലുടമകൾ സ്റ്റാര്‍ പദവിക്കായി കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോഴയായി പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടൂറിസം ചെന്നൈ റീജിയണല്‍ ഡയറക്ടര്‍ സജ്ഞയ് വാട്സിനും അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യ സജ്ഞയ് വാട്സിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇരുവരെയും സി.ബി.ഐ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നല്‍കിയിരുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ സഞ്ജയ് വാട്സിന് ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ചത്. ഇയാളുടെ ഫോണില്‍ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റെയും മറ്റു കോഴ ഇടപാടിന്റെയും വിവരങ്ങൾ സിബിഐക്ക് ലഭിച്ചു.
ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജിയണല്‍ ഓഫീസാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കുന്നത്. കേരളത്തിലെ ഹോട്ടലുകളും ഏജൻ്റുമാരുടെ വീടുകളും കേന്ദ്രീകരിച്ച് സി.ബി.ഐ റെയ്ഡ് പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.