നാലര വയസ്സുകാരെൻറ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
text_fieldsകൊല്ലം: തഴവ കടത്തൂരിൽ നാലരവയസ്സുകാരനെ മദ്യം നൽകി പീഡനത്തിനിരയാക്കി വയലിലെ ച തുപ്പിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 1,25000 പിഴയും ശിക്ഷ. തഴവ കടത്തൂർ വരമ്പേൽ തെക്കതിൽ വീട്ടിൽ കൊച്ചുമണി എന്ന നൗഷറിനെ(37)യാണ് കുട്ടികളുടെ കേസ് കേൾക്കുന്ന ഫസ്റ്റ് അഡീഷനൽ ജഡ്ജി ബൈജു ശിക്ഷിച്ചത്.
കൊലപാതകം, പ്രകൃതിവിരുദ്ധ പീഡന ശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിെക്കതിരെ ചുമത്തിയത്. കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. തെളിവുനശിപ്പിക്കലിന് ആറു മാസം തടവും 25, 000 പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം വെറും തടവ് അനുഭവിക്കണം. പ്രകൃതിവിരുദ്ധ പീഡനശ്രമം പ്രോസിക്യൂഷന് തെളിയിക്കാനായില്ല.
2006 ജനുവരി ഏഴിനാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലരവയസ്സുകാരനെ കാണാതാവുകയായിരുന്നു. മൂന്നാംദിവസം രാവിലെ വീടിന് 100 മീറ്റർ അകലെ വയലിലെ ചതുപ്പിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മദ്യവും വെള്ളവും കണ്ടെത്തി. ഹൈകോടതി നിർദേശാനുസരണം കേസന്വേഷിച്ച ക്രൈംബ്രാഞ്ചാണ് കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന നൗഷറിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.