കള്ളവോട്ട്: 11 മുസ്ലിം ലീഗ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി
text_fieldsകണ്ണൂർ: പാമ്പുരുത്തിയിൽ കള്ളവോട്ട് ചെയ്തെന്ന പരാതിയെ തുടർന്ന് ജില്ല തെരഞ്ഞെട ുപ്പ് ഓഫിസർ കൂടിയായ ജില്ല കലക്ടർ മിർ മുഹമ്മദലി നോട്ടീസയച്ച് വിളിച്ചുവരുത്ത ിയ 13 മുസ്ലിം ലീഗ് പ്രവർത്തകരിൽ 11 പേരുടെ മൊഴി രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാ ണ് 11 ലീഗ് പ്രവർത്തകർ കലക്ടറേറ്റിലെത്തിയത്. തങ്ങൾ കംപാനിയൻ വോട്ട് മാത്രമാണ് ചെയ്തതെന്ന് ഇവർ മൊഴി നൽകിയതായാണ് വിവരം. കുറ്റാരോപിതരുടെ മൊഴിയും വെബ്കാസ് റ്റിങ് ദൃശ്യങ്ങളും സംബന്ധിച്ച വിശദ അന്വേഷണത്തിനുശേഷം ചൊവ്വാഴ്ച തന്നെ സംസ്ഥാന ത െരഞ്ഞെടുപ്പ് കമീഷന് ജില്ല കലക്ടർ റിപ്പോർട്ട് സമർപ്പിക്കും.
കണ്ണൂർ ലോക്സഭ മണ്ഡലത്തിെൻറ ഭാഗമായ തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166ാം ബൂത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. 28 പ്രവാസികളുടെ വോട്ടുകൾ കള്ളവോട്ടായി ചെയ്തെന്നുകാണിച്ച് സി.പി.എം നേതൃത്വമാണ് പരാതി നൽകിയത്. സി.പി.എം സ്ഥാനാർഥിയുടെ ബൂത്ത് ഏജൻറ് ഉൾപ്പെടെയുള്ളവരിൽ നിന്ന് കഴിഞ്ഞദിവസം മൊഴിയെടുത്തിരുന്നു. തുടർന്ന് വിഡിയോ ദൃശ്യങ്ങൾ പരിേശാധിക്കുകയും ചെയ്തതിനു ശേഷമാണ് ലീഗ് പ്രവർത്തകരോട് കലക്ടർക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്.
അതിനിടെ, കള്ളവോട്ടുകൾ സംബന്ധിച്ച കൂടുതൽ പരാതികൾ കലക്ടറേറ്റിലെത്തുന്നുണ്ട്. പേരാവൂർ, മട്ടന്നൂർ നിയമസഭ മണ്ഡലങ്ങളിൽ ഇരട്ടവോട്ടുള്ള യുവാവ് രണ്ട് വോട്ടുകളും ചെയ്തതായി ബി.ജെ.പി ബൂത്ത് ഏജൻറ് എം. മോഹനൻ തിങ്കളാഴ്ച കലക്ടർക്ക് പരാതി നൽകി. കൊളച്ചേരി നണിയൂർ നമ്പ്രത്തെ ബൂത്ത് നമ്പർ 160, ഇ.പി.കെ.എൻ.എസ് സ്കൂളിലെ 155ാം ബൂത്ത് എന്നിവിടങ്ങളിലായി രണ്ട് വീതം കള്ളവോട്ടുകളെക്കുറിച്ച് കോൺഗ്രസ് നേതൃത്വവും പരാതി നൽകിയിട്ടുണ്ട്.
മൂന്നു മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: പുതിയങ്ങാടിയിലെ ബൂത്തുകളിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കള്ളവോട്ട് സ്ഥിരീകരിച്ച മൂന്നു മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.വി. മുഹമ്മദ് ഫായിസ്, കെ.എം. അബ്ദുസ്സമദ്, കെ.എം. മുഹമ്മദ് എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.
ഇതോടെ കള്ളവോട്ട് സ്ഥിരീകരിച്ച സംഭവത്തിൽ കണ്ണൂർ ജില്ലയിൽ പൊലീസ് കേസെടുത്തവരുടെ എണ്ണം ആറായി. സി.പി.എം പ്രവർത്തകരായ പിലാത്തറയിലെ പത്മിനി, മുൻ ചെറുതാഴം ഗ്രാമപഞ്ചായത്തംഗം കെ.പി. സുമയ്യ, നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം എൻ.പി. സലീന എന്നിവർക്കെതിരെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
സി.പി.എമ്മിനെതിരെ യു.ഡി.എഫ് വ്യാപകമായി കള്ളവോട്ട് ആരോപണങ്ങൾ ഉയർത്തിയതോടെ ലീഗിെൻറയും കോൺഗ്രസിെൻറയും ശക്തികേന്ദ്രങ്ങളിലെ ബൂത്തുകളിലെ കള്ളവോട്ട് സംഭവങ്ങൾ സി.പി.എമ്മും ഉന്നയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വെബ് കാസ്റ്റിങ്ങും ലൈവ് റെക്കോഡിങ്ങും ഏർപ്പെടുത്തിയതിനാൽ തെളിവുസഹിതമാണ് ഇരുകക്ഷികളും പരാതികളുന്നയിച്ചത്. ഇവ പരിശോധിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കള്ളവോട്ട് സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.