കരിമണൽ ഖനനത്തിൽ സ്വകാര്യ പങ്കാളിത്തത്തിനു നീക്കം
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചു കരിമണൽ ഖനനത്തിൽ സ്വകാര്യ മേഖലക്ക് പങ്കാളിത്തം നൽകാൻ സർക്കാർ നീക്കം. ധാതുമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്ത ണമെന്ന ഇടതുപക്ഷത്തിെൻറയും സി.പി.എമ്മിെൻറയും പ്രഖ്യാപിത നയത്തിൽ വെള്ളം ചേർത്താണ ് എറണാകുളം കേന്ദ്രമായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡിന് (സി.എം.ആർ.എൽ ) ഖന നത്തിന് അവസരം നൽകാൻ വ്യവസായ വകുപ്പിൽ അണിയറനീക്കം നടക്കുന്നത്. നിലവിൽ ഖനനാനു മതിയുള്ള പൊതുമേഖല കമ്പനിയായ കേരള മിനറൽസ് ആൻഡ് മെറ്റൽസിനൊപ്പം (കെ.എം.എം.എൽ) പങ്ക ാളിത്തം നൽകി സി.എം.ആർ.എല്ലിനെ ഖനനത്തിനു ഇറക്കാനാണ് ചരടുവലി. പാർട്ടിയിൽനിന്ന് ഇ തിനു സമ്മതം ലഭിച്ചതോടെ വ്യവസായ വകുപ്പിൽ അടിയന്തര പ്രാധാന്യത്തോടെ ഫയൽ രൂപപ്പെട്ട ു. നയപരമായ വിഷയമായിട്ടും എൽ.ഡി.എഫിൽ ചർച്ചചെയ്തില്ല. സി.പി.ഐക്കു സ്വകാര്യ ഖനനത്തി ൽ എതിർപ്പില്ലെന്നാണ് സൂചന. എന്നാൽ, വ്യവസായ വകുപ്പ് ഡയറക്ടർ വിയോജിപ്പ് രേഖപ്പെടു ത്തിയത് രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചടിയായി. ധാതുമണൽ ഖനനത്തിൽ സ്വകാര്യ മേഖല ക്ക് അനുമതി കൊടുക്കേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ഇക്കൊല്ലം ആദ്യം കൊണ്ടുവന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് വിയോജിച്ചത്. ഇതേതുടർന്ന് ഫയൽ നിയമ വകുപ്പിന് അയച്ചിരിക്കുകയാണ്.
കെ.എം.എം.എല്ലിനെ കൂടാതെ കേന്ദ്ര പൊതുമേഖല കമ്പനിയായ ഇന്ത്യൻ റെയർ എർത്തിനാണ് (ഐ.ആർ.ഇ) നിലവിൽ ഖനനാനുമതി ഉള്ളത്. കായംകുളം മുതൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തിവരെയുള്ള കടലോരത്തു നൂറിലേറെ വർഷങ്ങൾ ഖനനം ചെയ്താലും തീരാത്ത ധാതുമണൽ ഉണ്ടെന്നും എന്നാൽ, രണ്ടു പൊതുമേഖല കമ്പനികൾ നടത്തുന്ന ഖനനം തീർത്തും അപര്യാപ്തമാണെന്നുമാണ് സ്വകാര്യ ഖനനത്തെ അനുകൂലിക്കുന്നവരുടെ ന്യായവാദങ്ങൾ. ഖനനം കാരണം ജീവിതം ദുസ്സഹമായ ആറാട്ടുപുഴയിലെയും ആലപ്പാട്ടെയും ജനങ്ങൾ സമരം തുടരുമ്പോഴാണ് സ്വകാര്യ മേഖലയെക്കൂടി പങ്കെടുപ്പിച്ചു ഖനനം ശക്തമാക്കാൻ വഴിയൊരുക്കുന്നത്. സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഹരജിയിൽ കേരളതീരത്തു കരിമണൽ ഖനനത്തിനു 2016ൽ സുപ്രിംകോടതി അനുമതി നൽകിയിരുന്നു.
2006ൽ ഉമ്മൻ ചാണ്ടി സർക്കാറിെൻറ അവസാന നാളുകളിൽ ആറാട്ടുപുഴയിൽ സ്വകാര്യ കമ്പനികൾക്ക് ഖനനം നടത്താൻ സർക്കാർ അനുമതി നൽകി. തുടർന്നു വന്ന എൽ.ഡി.എഫ് സർക്കാർ അനുമതി റദ്ദാക്കി. ഇതിനെതിരെ സി.എം.ആർ.എൽ ഹൈകോടതിയെ സമീപിച്ചു. സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഖനനാനുമതി പിൻവലിച്ചത് റദ്ദാക്കി. സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലും വിധി സി.എം.ആർ.എല്ലിനു അനുകൂലമായിരുന്നു. ഈ വിധി നടപ്പാക്കാനാണ് എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ കുറുക്കുവഴി തേടുന്നത്. കേസ് നടത്തിപ്പിൽ സർക്കാർ ഭാഗത്തു സംഭവിച്ച ബോധപൂർവ വീഴ്ചയാണ് കോടതികളിൽ തിരിച്ചടികൾക്ക് കാരണമായതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
ഇൽമനൈറ്റ് അടിസ്ഥാനമായ മൂല്യവർധിത വ്യവസായം നടത്തുന്ന തങ്ങൾക്കു ആവശ്യമായതിെൻറ പത്തിലൊന്നു അസംസ്കൃത വസ്തു ഐ.ആർ.ഇ തരുന്നില്ലെന്നാണ് സി.എം.ആർ.എല്ലിെൻറ പരാതി. ഇക്കാരണത്താൽ കമ്പനിയുടെ ഉൽപാദനം തടസ്സപ്പെട്ടിരിക്കയാണെന്നും തൊഴിലാളികൾ പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി ഖനനാനുമതി ആവശ്യപ്പെടുന്നത്. സി.ഐ.ടി.യുവും എ.ഐ.ടി. യു.സിയും ഐ.എൻ.ടി.യു.സിയും അടക്കം തൊഴിലാളി സംഘടനകൾ സ്വകാര്യ ഖനന അനുകൂലികളാണ്. കേരളം കൂടാതെ തമിഴ്നാട്, ഒഡിഷ തീരങ്ങളിൽ കരിമണൽ നിക്ഷേപമുണ്ട്. പൊതുമേഖല കമ്പനികളുടെ ധാതുഖനനം പരിമിതമാണെങ്കിലും പതിനായിരക്കണക്കിന് ടൺ കരിമണൽ വർഷം തോറും കേരളതീരത്തുനിന്നു കടത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് പോകുന്ന കരിമണൽ സംസ്കരിച്ചു ഇൽമനൈറ്റ് ഇവിടേക്ക് വരുന്നുമുണ്ട്. 2016ൽ സുപ്രീംകോടതി വിധിക്കു ശേഷം സ്വകാര്യ മേഖലയിൽ ഖനനം ആകാം എന്നു കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും 2019ൽ ഭേദഗതി വരുത്തിയിരുന്നു. ഭേദഗതിയനുസരിച്ചു സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. അതിനാൽ, ഖനന പങ്കാളിത്തം എന്ന കുറുക്കുവഴിയാണ് എൽ.ഡി.എഫ് സർക്കാർ തേടിയിരിക്കുന്നത്.
ധാതുനിക്ഷേപം മുന്നിൽകണ്ട് കായംകുളത്തിനും നീണ്ടകരക്കും ഇടയിൽ തീരദേശത്ത് ഏക്കർ കണക്കിന് സ്വകാര്യ വ്യക്തികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. സ്വകാര്യ മേഖല ഇറങ്ങുന്നതോടെ ബെല്ലും ബ്രേക്കും ഇല്ലാത്ത ഖനനത്തിനാകും വഴി തുറക്കുക. മേഖലയിലെ ജീവിതം കൂടുതൽ ദുഷ്കരമാകും. ഖനനത്തെ എതിർക്കുന്നവർ സമ്മർദവും ഭീഷണിയും പ്രലോഭനങ്ങളും അതിജീവിച്ചാണ് കഴിഞ്ഞുകൂടുന്നത്.
സി.പി.എം നിലപാട് വ്യക്തമാക്കണം -പ്രേമചന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര ചട്ടങ്ങൾ അട്ടിമറിച്ച് അവിഹിത മാർഗങ്ങളിലൂടെ സ്വകാര്യമേഖലക്ക് കരിമണൽ ഖനനം നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കം ഇടതുപക്ഷ രാഷ്ട്രീയത്തിനും രാജ്യത്തിനും അപമാനകരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
സ്വകാര്യവത്കരണത്തിനും നവ ലിബറലിസത്തിനുമെതിരെ സമരം നടത്തുന്ന സി.പി.എം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാജ്യസുരക്ഷ മുൻനിർത്തിയാണ് കേന്ദ്രസർക്കാർ തീരദേശ കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രം നിക്ഷിപ്തമാക്കിയത്. ഇത് അട്ടിമറിച്ചാണ് സ്വകാര്യ കമ്പനിയുടെ സാമ്പത്തിക താൽപര്യം സംരക്ഷിക്കുന്നതിന് കോടതിവിധി മറയാക്കി സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സി.എം.ആർ.എൽ കമ്പനിയുടെ അപേക്ഷ പുനഃപരിശോധിക്കാൻ മാത്രമാണ് 2004ൽ കോടതി പറഞ്ഞത്. ഇത്രയുംകാലം ഒരു സർക്കാറും പരിഗണിക്കാതിരുന്ന ഇൗ വിഷയം കമ്പനിയിൽനിന്ന് അപേക്ഷ വാങ്ങി ഇപ്പോൾ അനുകൂല തീരുമാനത്തിന് ശ്രമിച്ചതിനു പിന്നിൽ അഴിമതിയുണ്ട്.
കരിമണൽ ഖനനം െപാതുമേഖലയിൽ തന്നെ നിലനിർത്തുമെന്ന് പറയുന്ന മുഖ്യമന്ത്രി, നയപരമായ വ്യതിയാനത്തിന് വ്യവസായമന്ത്രി ശ്രമിച്ചത് അദ്ദേഹം അറിയാെതയാണോെയന്ന് വ്യക്തമാക്കണം.
അങ്ങനെയെങ്കിൽ പാർട്ടിനയത്തിന് വിരുദ്ധമായി പ്രവർത്തിച്ച വ്യവസായമന്ത്രിക്കെതിരെ നടപടിയെടുക്കുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു.
സ്വകാര്യമേഖലക്ക് നൽകിെല്ലന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യമേഖലക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലയിൽ ആകണമെന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പാലായിൽ താൻ നേരത്തേ പറഞ്ഞതിനെക്കാളും ഇടതുമുന്നണി കൂടുതൽ മെച്ചപ്പെട്ടു. മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട് െഎ.െഎ.ടി ചെന്നൈയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ചില നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. മരട് വിഷയത്തിൽ സി.പി.െഎക്ക് വ്യത്യസ്ത അഭിപ്രായം ഉള്ളതിനെക്കുറിച്ച് അറിയില്ല. ഇരകൾക്കൊപ്പം എന്ന കാനത്തിെൻറ പ്രസ്താവന പത്രങ്ങളിൽ വായിച്ചിരുന്നു. മൂലമ്പള്ളിയുമായി ബന്ധപ്പെട്ട വിഷയം പ്രത്യേകം ആലോചിക്കേണ്ടിവരും.
തീരദേശ വികസന നിയന്ത്രണ അതോറിറ്റിയിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഇൻറർവ്യൂ കഴിഞ്ഞു. നിയമിക്കാൻ നടപടിയായി. കിയാലിൽ സി.എ.ജി ഒാഡിറ്റ് അനുവദിക്കുന്നിെല്ലന്ന ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘കൊച്ചി വിമാനത്താവളത്തിൽ എന്താണ് സ്ഥിതി’യെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. അത് തന്നെയാകും കിയാലിലുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.