Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രവാദം, ആഭിചാരം:...

മന്ത്രവാദം, ആഭിചാരം: കുറ്റകൃത്യങ്ങൾ തടയാൻ നിയമം വരുന്നു

text_fields
bookmark_border
black-magic-crime
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രവാദ, ആഭിചാരപ്രവർത്തനങ്ങൾ എന്നിവയുമായി ബന് ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിന് തടയിടാൻ സർക്കാർ നിയമം കൊണ്ടുവരുന്നു. അടുത്തിടെ നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും മന്ത്രവാദമാണെന്ന ആരോപണം നിലനിൽക്കെയാണ് സർക്കാർ നീക്കം. നിയമനിർമാണവുമായി ബന്ധപ്പെട്ട ഫയൽ നിയമപരിഷ്കാര കമീഷെൻറ പരിഗണനയിലാണിപ്പോൾ.

മലയാളിയെ എളുപ്പത്തിൽ കബളിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് മന്ത്രവാദവും ആഭിചാരക്രിയകളും മാറുന്നുവെന്ന വിലയിരുത്തലിലാണ് സർക്കാർ. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ട് കൊലപാതകങ്ങളും 19 തട്ടിപ്പുകേസുകളും ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചിതരാകുന്നവരിൽ ഏറെയും പരാതിപ്പെടാറില്ലെന്നാണ് പൊലീസിെൻറ വിലയിരുത്തൽ.

മാധ്യമങ്ങളിൽ വ്യാജപരസ്യങ്ങൾ നൽകിയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. മന്ത്രവാദ-ആഭിചാരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വഞ്ചനക്കുറ്റത്തിനും 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരവുമാണ് നിലവിൽ നിയമനടപടികൾ സ്വീകരിക്കുന്നത്. എന്നാൽ ഇൗ നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾ തുലോം കുറവാണ്. ആ സാഹചര്യത്തിലാണ് കടുത്ത ശിക്ഷകൾ ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമം കൊണ്ടുവരാൻ ഉേദ്ദശിക്കുന്നത്.

വിശ്വാസവഞ്ചന, കബളിപ്പിക്കൽ, ഗൂഢാലോചന ഉൾപ്പെടെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാകും ചുമത്തുക. ഇത്തരം ക്രിയകൾ നടത്തുന്നത് പോലെതന്നെ അത് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും നടപടി ശിപാർശ ചെയ്യുന്ന വ്യവസ്ഥകളും നിയമത്തിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKerala News
News Summary - Black Magic Crime -Kerala News
Next Story