Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേജ് പ്രമുഖ്മാർ...

പേജ് പ്രമുഖ്മാർ ഗുണം ചെയ്തെന്ന് ബി.ജെ.പി

text_fields
bookmark_border
bjp-maharastra
cancel

തൃശൂർ: ബൂത്ത്തല പേജ് പ്രമുഖ് പ്രവർത്തനം കേരളത്തിലും ചലനമുണ്ടാക്കിയതായി ബി. ജെ.പിയും ആർ.എസ്.എസും. ത്രിപുരയിൽ വിജയമായ ഇൗ പ്രവർത്തനം കേരളത്തിലും പരീക്ഷിക്കാ ൻ മാസങ്ങൾക്ക് മുമ്പാണ് ആർ.എസ്.എസ് തീരുമാനിച്ചത്. കേരളത്തിൽ ഇത്തവണ വോട്ട് വിഹ ിതം കൂടും എന്ന് ബി.ജെ.പി ആവർത്തിക്കുന്നതിന് കാരണവും ഇതാണ്.

ബൂത്ത്തലത്തിൽ വോ ട്ടർ പട്ടികയുടെ ഒരു പേജിെൻറ ചുമതലയുള്ളവരാണ് പേജ് പ്രമുഖ്മാർ. ആ പേജിെല വോട്ടർമാരിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി. എന്നിവരുടെ ഉറച്ച വോട്ടുകൾ, അനുഭാവികൾ, ആടി നിൽക്കുന്നവർ, നിഷ്പക്ഷർ എന്നിങ്ങനെ തരം തരിച്ചാണ് പ്രവർത്തനം. അനുഭാവികളേയും ആടി നിൽക്കുന്നവരെയും നിഷ്പക്ഷരെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ആർ.എസ്.എസ് നിർദേശം. ഒരു ബൂത്തിൽ 500 മുതൽ 1,400 വോട്ടർ വരെ ഉണ്ടാകാം. വോട്ടർ പട്ടികയുടെ ഒരു പേജിൽ 30 വോട്ടർമാരാണ്. ഇങ്ങനെ 30 പേർക്ക് ഒരാൾ എന്ന നിലയിലാണ് പേജ് പ്രമുഖ് നിയമനം.

ആർ.എസ്.എസ് കേഡർമാരെ കൂടാതെ തെരഞ്ഞെടുത്ത ബി.ജെ.പി പ്രവർത്തകർക്കും ചുമതലയുണ്ട്. പേജ് പ്രമുഖ്മാരെ ബൂത്ത് സംയോജകർ നിയന്ത്രിക്കും. സഹായിക്കാൻ സഹ സംയോജകരുമുണ്ട്. അവർക്കു മുകളിൽ മേഖല സംയോജകരും ജില്ല സംയോജകരുമുണ്ട്. 20--25 ബൂത്ത് കേന്ദ്രീകരിച്ചാണ് മേഖല സംയോജകർ പ്രവർത്തിക്കുന്നത്. പേജ് പ്രമുഖ്മാർ ദിവസവും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. മേഖല തലത്തിൽ അഞ്ച് ദിവസം കൂടുേമ്പാൾ ജില്ലയിലേക്ക് റിപ്പോർട്ട് നൽകും. നിരീക്ഷിക്കാൻ ആർ.എസ്.എസ് നിഴൽ സ്ക്വാഡുമുണ്ട്.

നിശബ്ദമായാണ് പ്രവർത്തനം. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ഈ പ്രവർത്തനത്തെക്കുറിച്ച് അജ്ഞരാണ്. ബി.ജെ.പി.ക്കും ആർ.എസ്.എസിനും തങ്ങളെപോലെ പ്രവർത്തിക്കാനാവിെല്ലന്നാണ് എൽ.ഡി.എഫ് നേതാവ് പ്രതികരിച്ചത്. ഒരു ബൂത്തിൽ 10 വീടിന് ഒരാൾ എന്ന ക്രമത്തിലാണ് എൽ.ഡി.എഫിലെ ചുമതല. അതായത് ശരാശരി 40 വോട്ടർക്ക് ഒരാൾ. സംഘ്പരിവാർ ഇതിനെ മറികടന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala political newskerala election newsPage PramukhBJP
News Summary - BJP Page Pramukh -Kerala News
Next Story