സി.ഐ യൂനിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ; കൊലവിളിയുമായി ബി.ജെ.പി
text_fieldsകോഴിക്കോട്: നടക്കാവ് സർക്കിൾ ഇൻസ്‍പെക്ടറിനെതിരെ വധഭീഷണിയുമായി ബി.ജെ.പി, യുവമോർച്ച നേതാക്കൾ. നേതാക്കളായ റിനീഷ് എം, മോഹനൻ എന്നിവരാണ് കൊലവിളി പ്രസംഗം നടത്തിയത്. യുവമോർച്ച പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിചായിരുന്നു കൊലവിളി പ്രസംഗം.
നടക്കാവ് സി.ഐ യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ എന്ന് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി റിനീഷ് പ്രസംഗിച്ചു. സി.ഐയെ നോട്ടമിട്ടിട്ടുണ്ടെന്നും കൈ വെട്ടിമാറ്റുമെന്നും ജില്ലാ ജനറൽ സെക്രട്ടറി മോഹനനും പ്രസംഗിച്ചു.
ജയിൽവാസം അനുഭവിക്കുന്ന ബി.ജെ.പിക്കാർ മാങ്ങ പറിച്ചിട്ടല്ല ജയലിൽ പോയതെന്നും കോർപ്പറേഷൻ കൗൺസിലർ കൂടിയായ റെനീഷ് പ്രസംഗിച്ചിരുന്നു. ഇരുവരുടേയും പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെതിരെ വധഭീഷണി മുഴക്കിയതിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

