Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി. രമേശിനെ...

എം.ടി. രമേശിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ; '95ൽ മരിച്ച മാരാർ 2006ൽ സ്ഥാനാർഥിയായോ?'

text_fields
bookmark_border
bjp had earlier reached an electoral pact with
cancel

കോഴിക്കോട്: സി.പി.എമ്മുമായി തങ്ങൾ നേരത്തെ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്‍റെ വാദം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. രമേശിന്‍റെ വാദങ്ങൾ മനഃപ്പൂർവ്വം നുണപ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 15 വർഷങ്ങൾക്കുമുമ്പ് ഉദുമയിൽ കെ.ജി. മാരാർ മത്സരിച്ചപ്പോൾ അദ്ദേഹത്തി‍െൻറ ചീഫ് ഇലക്ഷൻ ഏജൻറായിരുന്നു പിണറായി വിജയനെന്നായിരുന്നു എം.ടി.രമേശ് കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇക്കാര്യം ഞങ്ങളിപ്പോൾ പറഞ്ഞ് നടക്കുന്നില്ല. ഇന്നത്തെ രാഷ്ട്രീയത്തിനാണിപ്പോൾ പ്രസക്തിയെന്നും വാർത്താസമ്മേളനത്തിനിടെ കോ.ലി.ബി സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ രമേശ് പറഞ്ഞിരുന്നു.


എന്നാൽ രമേശിന്‍റെ വാദങ്ങളിൽ അവ്യക്തതയുണ്ടെന്നും വസ്തുതാപരമായി ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. 15 വർഷങ്ങൾക്കുമുമ്പ് ഉദുമയിൽ കെ.ജി. മാരാർ മത്സരിച്ചെന്ന രമേശിന്‍റെ വാദം തെറ്റാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.15 വര്‍ഷം മുെമ്പന്ന് രമേശ് പറയുന്നത് മുഖവിലെക്കടുത്താൽ 2006ആണ് കാലഘട്ടം. 1995ലാണ് കെ.ജി മാരാർ മരിച്ചത്. മരിച്ച മാരാരുടെ ഇലക്ഷന്‍ ഏജന്‍റായി പിണറായി ഉദുമയില്‍ വന്നതെങ്ങിനെയാണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.


യഥാര്‍ഥത്തില്‍ 1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. ആ വര്‍ഷം കെ.ജി. മാരാരും ഒ രാജഗോപാലും കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ജനവിധി തേടുകയുമുണ്ടായതായും നിരവധിപേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനുപുറമെ മാരാർ സ്ഥാനാർഥിയാകുന്ന 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി വിജയൻ. അദ്ദേഹം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു. കൂത്തുപറമ്പിലെ സ്ഥാനാര്‍ഥിയായ പിണറായിയാണോ ഉദുമയിലെ സ്ഥാനാര്‍ഥി മാരാര്‍ക്ക് വേണ്ടി ഇലക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചതെന്നും നെറ്റിസൺസ് ചോദിക്കുന്നു.


1980ൽ മാത്രമാണ് ബി.ജെ.പി രൂപീകരിച്ചെതന്ന വസ്തുതയും ധാരാളംപേർ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി ഉണ്ടായിട്ടില്ലാത്ത കാലത്തുനടന്നുവെന്ന് അനുമാനിക്കപ്പെടുന്ന സംഭവത്തെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന് ഉദാഹരണമായി എം.ടി.രമേശ് പറയുന്നത് പരിഹാസ്യമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധിപേർ ചൂണ്ടിക്കാണിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mt rameshPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanCPMBJP
Next Story