പത്തനംതിട്ടയെ െചാല്ലി ബി.ജെ.പിയിൽ അടി
text_fieldsന്യൂഡൽഹി: ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിൽ സ്ഥാനാർഥിത്വത്തിനായി ബി.ജെ .പിയിൽ തമ്മിലടി. പാർട്ടി സംസ്ഥാന പ്രസിഡൻറും ജനറൽ സെക്രട്ടറിയും കേന്ദ്രമന്ത്രിയ ും തമ്മിലുള്ള പിടിവലി പരസ്യമായി.
ഡൽഹിയിൽ ക്യാമ്പ് ചെയ്ത് നേതാക്കൾ നടത്തുന്ന വ ടംവലി സകല സീമകളും ലംഘിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ അന്തരിച്ച ഗോവ മുഖ്യ മന്ത്രിക്കായി ഫേസ്ബുക്കിലിട്ട പോസ്റ്റിനു താെഴ സുരേന്ദ്രെൻറ സ്ഥാനാർഥിത്വത്ത ിനായി കമൻറുകൾ നിറഞ്ഞു.
പത്തനംതിട്ടയിൽ സ്വന്തം പേരുവെച്ച് സ്ഥാനാർഥിപ്പട്ടിക സമർപ്പിച്ച സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളക്ക് വഴങ്ങേെണ്ടന്ന് തീരുമാനിച്ച കെ. സുരേന്ദ്രനായി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ സമ്മർദത്തിൽ അനുയായികൾ ഒൗചിത്യബോധം കാണിച്ചില്ലെന്ന പരാതിയുയർന്നു.
മനോഹർ പരീകറിന് ആദരാഞ്ജലിയർപ്പിച്ച് അമിത് ഷാ ഫേസ്ബുക്കിലിട്ട പോസ്റ്റിനു താഴെ സുരേന്ദ്രനെ പത്തനംതിട്ടയിലോ തൃശൂരിലോ മത്സരിപ്പിക്കണമെന്ന കമൻറുകൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടു. പലരും പരീകർക്ക് ആദരാഞ്ജലിയർപ്പിച്ചാണ് കമൻറുകൾ തുടങ്ങിയതെങ്കിലും തൊട്ടുപിറകെ സുരേന്ദ്രെൻറ സീറ്റിനുള്ള ആവശ്യമുന്നയിച്ചു. ആറ്റിങ്ങൽ നൽകാൻ പിള്ള ഒരുക്കമാണെങ്കിലും പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ.
കമൻറുകൾ ദേശീയ നേതൃത്വത്തിെൻറ ശ്രദ്ധയിൽപെട്ടപ്പോൾ അതിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരല്ലെന്ന വിശദീകരണമാണ് ശ്രീധരൻപിള്ള നൽകിയത്. കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യം താനാണ് ശബരിമല സമരം തുടങ്ങിയതെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ബോധിപ്പിച്ച ശ്രീധരൻപിള്ള അത് അക്രമാസക്തമാകാതെ തടഞ്ഞത് താനാണെന്ന വാദവും നിരത്തി.
കേരളത്തിൽ ബി.ജെ.പിയുെട രാഷ്ട്രീയ ഭാവികൂടി കണക്കിലെടുത്താണ് സമരം നിർത്തിയതെന്ന് പിള്ള വാദിക്കുന്നു. പത്തനംതിട്ടയിലെ ഒാർത്തഡോക്സ് സഭ തനിക്കു നൽകിയ പിന്തുണയും പിള്ള എടുത്തുകാട്ടി. അവിടെ താൻ സ്ഥാനാർഥിയല്ലെങ്കിൽ ഇൗ പിന്തുണ ലഭിക്കില്ലെന്നും പിള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് അൽഫോൻസ് കണ്ണന്താനവും നിലപാട് കടുപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.