Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ഫണ്ട്...

ബി.ജെ.പി ഫണ്ട് തട്ടിപ്പ് : ആരോപണ വിധേയരെ വിളിച്ചുവരുത്തി വിശദീകരണം തേടി സംസ്ഥാന അധ്യക്ഷൻ

text_fields
bookmark_border
BJP fund scam
cancel

തിരുവനന്തപുരം : ബി.ജെ.പി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപടികൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെയും മുൻ സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി.

ഫണ്ട് ക്രമക്കേടിൽ അഞ്ജനാ രഞ്ജിത്തിന് പ്രധാന പങ്കുണ്ടെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് മൊഴിയെടുത്തതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ തേടിയത്. ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ വിശദീകരണമെങ്കിലും, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയുണ്ടായി.

സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും യോഗത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസ് ചുമതലയിൽ നിന്ന് നേരത്തെ ഗിരീഷിനെ മാറ്റിയിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. "ഉപ്പ് തിന്നവർ വെള്ളം കുടിക്കും" എന്നായിരുന്നു വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പാർട്ടിയിലെ നേതാക്കൾ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP keralaV MuraleedharanRajeev Chandrasekhars sureshBJP Fund Scam
News Summary - BJP Fund Scam Allegations:Rajeev Chandrasekhar Summons Anjana Ranjith and Gireesh for Explanation
Next Story