വിശ്വാസി, ന്യൂനപക്ഷ വോട്ടുകൾ; ആശങ്കയോടെ ബി.ജെ.പി
text_fieldsതിരുവനന്തപുരം: എല്ലാ മണ്ഡലങ്ങളിലും സ്ഥിതി മെച്ചപ്പെടുത്തുമെന്ന അവകാശവാദത്തി നിടെയും ബി.ജെ.പി ആശങ്കയിലാണ്; ശബരിമല വിഷയത്തിൽ വിശ്വാസികൾ ആരെ തുണച്ചു, ന്യൂനപക് ഷ വോട്ടുകളുടെ ഏകീകരണം എന്നീ വിഷയങ്ങളിൽ. തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെ നാ ല് മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് ഇപ്പോഴും പാർട്ടിയുടെ പ്രതീക്ഷ. അതേസമയം, തിരു വനന്തപുരത്ത് മുസ്ലിം വോട്ടുകളുടെയും പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകളുട െയും ഏകീകരണമുണ്ടായെന്ന വിലയിരുത്തൽ ബി.ജെ.പിക്കുണ്ട്. എന്നാൽ, തിരുവനന്തപുരത്ത് ഇത് തങ്ങളുടെ ജയസാധ്യത ഇല്ലാതാക്കില്ലെന്നും നേതൃത്വം പറയുന്നു.
മുസ്ലിം വോട്ട് ബി.ജെ.പിക്ക് ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തുന്ന പാർട്ടി പക്ഷേ, തീരപ്രദേശങ്ങളിലെ ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്കും ലഭിച്ചെന്നാണ് അവകാശപ്പെടുന്നത്. തിരുവനന്തപുരത്ത് മുസ്ലിം വോട്ട് കഴിഞ്ഞ തവണത്തെ പോലെ ഒരു സ്ഥാനാർഥിക്ക് മാത്രമായി പോയില്ലെന്നും അവർ വിലയിരുത്തി.
തിരുവനന്തപുരം മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിൽ നേമത്ത് പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിൽ പതിനായിരത്തോളം ഭൂരിപക്ഷമുണ്ടാകും. പാറശ്ശാലയിലും വൻ മുന്നേറ്റമുണ്ടാകും. നെയ്യാറ്റിൻകരയിലും കോവളത്തും രാജഗോപാൽ മത്സരിച്ചപ്പോഴുണ്ടായതിനെക്കാൾ മുന്നേറ്റമുണ്ടാകും.
എന്നാൽ, സ്ത്രീ വോട്ടർമാരുടെ എണ്ണം കുറഞ്ഞത് അവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിശ്വാസികളുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് പോയോ എന്നതും ബി.ജെ.പിയെ കുഴക്കുന്നു. വോെട്ടടുപ്പ് ദിവസം നടന്ന അടിയൊഴുക്കുകളാണ് പത്തനംതിട്ടയിൽ ബി.ജെ.പിയെയും കുഴക്കുന്നത്. പോളിങ് ശതമാനത്തിലുണ്ടായ വൻ വർധന ശബരിമല വിഷയം മൂലമാണെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ.
ആറന്മുള, കോന്നി മണ്ഡലങ്ങളിൽ വൻമുന്നേറ്റമുണ്ടാകും. പൂഞ്ഞാറിൽ പി.സി. ജോർജിെൻറ ജനപക്ഷത്തിെൻറ പിന്തുണ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന വിലയിരുത്തലിൽ എൻ.എസ്.എസ് വോട്ടും കെ. സുരേന്ദ്രെൻറ പരാജയം ലക്ഷ്യം െവച്ച് എൽ.ഡി.എഫ്, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ വോട്ടും യു.ഡി.എഫ് സ്ഥാനാർഥിക്ക് മറിഞ്ഞുവോയെന്ന ആശങ്കയും ബി.ജെ.പിയെ അലട്ടുന്നു.
തൃശൂരിൽ മുെമ്പങ്ങുമില്ലാത്ത മുന്നേറ്റം ബി.ജെ.പി നടത്തുമെന്നാണ് വിലയിരുത്തൽ. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടി വിജയിക്കുമെന്ന അവകാശവാദം ഉയർത്തുന്നുണ്ടെങ്കിലും വോട്ട് വിഹിതത്തിൽ മുന്നേറ്റമുണ്ടാകുമെന്നാണ് മറ്റ് മുന്നണികളുടെയും വിലയിരുത്തൽ.
പാലക്കാട്ട് ബി.ജെ.പി രണ്ടാംസ്ഥാനം ഉറപ്പിച്ച അവസ്ഥയിലാണ്. 20 മണ്ഡലങ്ങളിലും എൻ.ഡി.എക്ക് മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. ആറ്റിങ്ങൽ, എറണാകുളം, കോട്ടയം, ആലപ്പുഴ, ചാലക്കുടി, കാസർകോട് എന്നിവിടങ്ങളിൽ വോട്ട് വിഹിതത്തിൽ വൻ വർധനയാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.