Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവനു ഭീഷണി:...

ജീവനു ഭീഷണി: മുഖ്യമന്ത്രിയുടെ ഇടപെടൽതേടി കന്യാസ്ത്രീകളുടെ കത്ത്

text_fields
bookmark_border
ജീവനു ഭീഷണി: മുഖ്യമന്ത്രിയുടെ ഇടപെടൽതേടി കന്യാസ്ത്രീകളുടെ കത്ത്
cancel

കോട്ടയം: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ പീഡനക്കേസ് അവസാനിക്കുംവരെ കുറവി ലങ്ങാെട്ട മഠത്തില്‍ താമസിക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത് രിക്ക് കന്യാസ്ത്രീകളുടെ കത്ത്. ബിഷപ്പിനെതിരായ മാനഭംഗക്കേസ് അട്ടിമറിക്കാന്‍ നിര ന്തരശ്രമം നടക്കുന്നുവെന്നും കേസിലെ നിർണായക സാക്ഷികൾ കൂടിയായ കുറവിലങ്ങാട് നാടു കുന്ന് സെൻറ് ഫ്രാൻസിസ് മിഷൻ ഹോമിലെ നാല് കന്യാസ്ത്രീകള്‍ പിണറായി വിജയന് നൽകിയ കത്തിൽ പറയുന്നു.

വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ട് മദര്‍ സുപ്പീരിയറിെൻറ ഉത്തരവ് ലഭിച്ച സാഹചര്യത്തിലാണ് ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഭീഷണി അടക്കമുള്ളവ ചൂണ്ടിക്കാട്ടി പരാതിക്കാരിയായ കന്യാസ്ത്രീയും മുഖ്യമന്ത്രിക്ക് ഇ-മെയിലായി പരാതി നൽകിയിട്ടുണ്ട്. പീഡനക്കേസില്‍ ഇരയായ സിസ്റ്ററെ പിന്തുണച്ചതിെൻറ പേരില്‍ തങ്ങളും ഭീഷണി നേരിടുകയാണെന്നും സ്ഥലംമാറ്റ ഉത്തരവ് സമ്മര്‍ദതന്ത്രമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. പ്രധാന സാക്ഷികളായ തങ്ങളെ സ്ഥലംമാറ്റുന്നതിലൂടെ ഒറ്റപ്പെടുത്തി സമ്മര്‍ദം ചെലുത്തി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ബിഷപ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് മാറ്റുന്നതുമൂലം കന്യാസ്ത്രീകള്‍ ആയതിനാല്‍ കേസ് വിളിക്കുന്ന സമയത്ത് തങ്ങള്‍ക്ക് സാക്ഷിമൊഴി നല്‍കാന്‍ കഴിയാതാകും. ഇത് നീതിയുക്ത വിചാരണയെ ബാധിക്കും.

മഠത്തില്‍നിന്ന് ചികിത്സക്കുപോലും പണം കിട്ടുന്നില്ല. ഉത്കണ്ഠയും ആധിയും വളര്‍ത്തി കേസ് ഒത്തുതീര്‍പ്പിലെത്തിക്കുകയാണ് ലക്ഷ്യം. തങ്ങള്‍ ദുര്‍ബലരാണ്. ഒറ്റപ്പെട്ടു പോയാല്‍ ബിഷപ്പിെൻറ കരുത്തിനു മുന്നില്‍ പിടിച്ചുനിൽക്കാൻ കഴിയാതെയാകും. കേസില്‍ കുറ്റപത്രം വേഗം സമർപ്പിച്ച് അതിവേഗ വിചാരണക്ക് നടപടിയെടുക്കണം. സുരക്ഷയെ കരുതി കേസ് അവസാനിക്കുംവരെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNun Rape
News Summary - Bishop Franco Nun Rape -Kerala News
Next Story