താമസം അനധികൃതമെന്ന്; മഠം ഒഴിയാൻ സിസ്റ്റർ ലിസിക്ക് സന്യാസി സഭയുടെ നോട്ടീസ്
text_fieldsകൊച്ചി: ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ ഇരക്കനുകൂലമായി മൊഴിനൽകിയ സിസ്റ്റർ ലിസി വടക്കേല ിനെതിരെ നിലപാട് കടുപ്പിച്ച് സന്യാസി സഭ. മൂവാറ്റുപുഴ ജ്യോതിഭവൻ മഠത്തിലെ താമസം അനധികൃതമാണെന്നും ഇൗമാസം 31നകം മഠത്തിൽനിന്ന് ഒഴിഞ്ഞ് വിജയവാഡയിൽ മടങ്ങിയെത്തണമെന്നുമാണ് സഭയുടെ വിജയവാഡ നിർമല പ്രൊവിൻഷ്യൽ ഹൗസിലെ സുപ്പീ രിയർ അൽഫോൻസ അബ്രഹാം നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
2003ൽ ജ്യോതിഭവനിൽനിന്ന് ഒഴിഞ്ഞ് വിജ യവാഡയിലെത്താൻ അന്നത്തെ സുപ്പീരിയർ നിർദേശം നൽകിയിട്ടും സിസ്റ്റർ അനുസരിച്ചില്ലെന്ന് നോട്ടീസിൽ പറയുന്നു. മുൻകൂർ അനുമതിയില്ലാതെ യാത്ര നടത്തരുതെന്നും പുസ്തകം പ്രസിദ്ധീകരിക്കരുതെന്നുമുള്ള നിർദേശങ്ങളും പാലിച്ചില്ല. പ്രതിമാസ പരിപാടികൾ പ്രൊവിൻഷ്യൽ കൗൺസിലിന് മുൻകൂട്ടി സമർപ്പിക്കാനും കൂട്ടാക്കിയില്ല. കഴിഞ്ഞ ഫെബ്രുവരി 12ന് സിസ്റ്റർ ലിസിയെ വിജയവാഡയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ആശുപത്രിയിൽ കഴിയുന്ന അമ്മയോടൊപ്പം കേരളത്തിൽ നിൽക്കാൻ ഒരാഴ്ചത്തെ അവധിനൽകി. അവധി കഴിഞ്ഞിട്ടും വിജയവാഡയിൽ മടങ്ങിയെത്തിയില്ല. മാത്രമല്ല ഫെബ്രുവരി 25 മുതൽ ജ്യോതിഭവനിൽ വീണ്ടും താമസമാക്കുകയും ചെയ്തു. ജ്യോതിഭവനിൽ താമസിക്കാൻ സിസ്റ്റർക്ക് ഒരു അവകാശവുമില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2003ലെ സ്ഥലംമാറ്റത്തിൽ ആക്ഷേപമുണ്ടായിരുന്നെങ്കിൽ സുപ്പീരിയർ ജനറലിന് പരാതി നൽകാമായിരുന്നു. എന്നാൽ, 15 വർഷത്തിലധികം ജ്യോതിഭവനിൽ തങ്ങുകയാണ് ചെയ്തതെന്നാണ് നോട്ടീസിൽ പറയുന്നത്. മാർച്ച് 31നകം മഠം ഒഴിഞ്ഞില്ലെങ്കിൽ അതിക്രമിച്ചുകടക്കലായി കണക്കാക്കി നിയമനടപടിയും സഭയിൽനിന്ന് പുറത്താക്കുന്നതടക്കം ശിക്ഷാനടപടികളും സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അമ്മയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരുമാസത്തെ സാവകാശംകൂടി നൽകാൻ ഒരുക്കമാണ്.
എന്നാൽ, മഠത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ഉറപ്പുനൽകുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സഭയെ അപമാനിച്ചതിന് മാപ്പുപറയുകയും വേണം. മേജർ സുപ്പീരിയർമാർക്കും മറ്റ് സിസ്റ്റർമാർക്കുമെതിരെ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പീഡനക്കേസിൽ ഇരക്കെതിരെ മൊഴിനൽകുന്നതിനെ താൻ എതിർത്തെന്ന ലിസിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിജയവാഡയിൽ മടങ്ങിയെത്തിയാൽ പൂർണ സംരക്ഷണം ഉറപ്പാക്കാമെന്നുമാണ് പ്രൊവിൻഷ്യൽ സുപ്പീരിയറിെൻറ കത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.