Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് ഫ്രാങ്കോ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം -കന്യാസ്ത്രീകൾ

text_fields
bookmark_border
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം -കന്യാസ്ത്രീകൾ
cancel

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം നട ക്കുന്നതായി കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. വിചാരണ നീട്ടിക്കൊണ്ടുപോകാൻ മനഃപൂർ വം ശ്രമിക്കുകയാണെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. പ്രതിഭാഗം ഒേരാദിവസവും പുതിയ രേഖ കൾ ആവശ്യപ്പെടുകയാണ്. ഇത് ആസൂത്രിതമാണ്.

തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടക്കു ന്നുണ്ട്. തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്ന് കോടതിക്കും അന്വേഷണസംഘത്തിനും കൊടുത്ത ഡി.വി.ഡികൾ എങ്ങനെ വ്യത്യാസം ഉണ്ടായെന്ന് അന്വേഷിക്കണം. യഥാർഥ ഡി.വി.ഡിയുടെ പകർപ്പ് ലഭ്യമാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഫോറൻസിക് ലാബ് മനഃപൂർവം വീഴ്ചവരുത്തിയെങ്കിൽ പരാതി നൽകും.

പ്രതിഭാഗം ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയിട്ടും സാേങ്കതികത്വം പറഞ്ഞ് വിചാരണ നീട്ടുകയാണ്. ഇത് സാക്ഷികളെ സ്വാധീനിക്കാനാണോയെന്ന് സംശയിക്കുന്നു. കേസിെൻറ അന്വേഷണഘട്ടത്തിലുടനീളം അട്ടിമറി ശ്രമം നടന്നിരുന്നു. ബിഷപ്പിെൻറ അറസ്റ്റ് വൈകിപ്പിച്ചതും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതുമെല്ലാം ഇതിെൻറ ഭാഗമായിരുന്നു. അതിനിടെ, ഫോറന്‍സിക് ലാബില്‍നിന്ന് പൊലീസിന് നൽകിയ ഡി.വി.ഡിയില്‍ കൃത്രിമത്വം നടന്നതായി സംശയമുണ്ട്.

ഫ്രാങ്കോയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും പരിശോധിച്ചതില്‍നിന്ന് ലഭിച്ച തെളിവുകളാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചത്. ലാബില്‍നിന്ന് കോടതിയില്‍ നൽകിയ ഡി.വി.ഡിയില്‍ മൂന്നു ഫോള്‍ഡറുകളില്‍ രേഖകളുണ്ട്. എന്നാല്‍, പൊലീസിന് ലഭിച്ച ഡി.വി.ഡിയിലാകട്ടെ രണ്ട് ഫോള്‍ഡറുകള്‍ കാലിയാണ്. പ്രതിഭാഗം പരാതി ഉന്നയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നടത്തിയ പരിശോധനയിലാണ് വ്യത്യാസം കണ്ടത്.

ഇതോടെ ഫോറന്‍സിക് ലാബില്‍നിന്ന് ഒറിജിനല്‍ ഡി.വി.ഡിയുടെ പുതിയ കോപ്പിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടർന്ന് കേസ് ആഗസ്റ്റ് ഒമ്പതിലേക്ക് പരിഗണിക്കാനായി മാറ്റി. എട്ടാം തവണയാണ് പരിഗണിച്ചശേഷം കേസ് മാറ്റുന്നത്. പാലാ കോടതിയിലെ പ്രാഥമിക നടപടികൾ പൂർത്തിയാക്കി കേസ് വിചാരണക്കായി കോട്ടയം സെഷൻ കോടതിയിലേക്ക് മാറ്റുന്നത് ഇതുമൂലം നീളുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnun rape caseBishop Franco Mulakkal
News Summary - Bishop Franco Mulakkal Nun Rape Case -Kerala News
Next Story