ജില്ല കലക്ടറേറ്റുകളിലടക്കം ബയോമെട്രിക് പഞ്ചിങ് ഇന്ന് മുതൽ
text_fieldsതിരുവനന്തപുരം: ജില്ല കലക്ടറേറ്റുകളിലടക്കം ബയോമെട്രിക് പഞ്ചിങ് ചൊവ്വാഴ്ച നിലവിൽ വരും. ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും പുതിയ സംവിധാനം വരും. സെക്രട്ടേറിയറ്റിൽ നേരേത്തതന്നെ ഇത് നടപ്പാക്കിയിരുന്നു.
ജനുവരി ഒന്നു മുതലാണ് പഞ്ചിങ് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് നൽകിയതെങ്കിലും ഒന്ന് ഞായറാഴ്ചയും രണ്ട് അവധിയുമായിരുന്നു. ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി പഞ്ചിങ് സംവിധാനം ബന്ധിപ്പിക്കും. ഇളവ് സമയത്തിൽ കൂടുതൽ വൈകിയാൽ അവധിയായി മാറും. അടുത്ത മാർച്ച് 31നകം എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് നടപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ സ്പാർക്കുമായി ബന്ധിപ്പിച്ച് അക്സസ് കൺട്രോൾ സിസ്റ്റം നടപ്പാക്കുന്നതും അന്തിമഘട്ടത്തിലാണ്. ഇതിന്റെ ജോലികൾ ഏറക്കുറെ പൂർത്തിയായി. സർക്കാർ ഫയലുകൾ ഇ-ഫയലുകളാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഈ സംവിധാനമാണ് നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

