Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബയോഗ്യാസ് പ്ലാൻറ്...

ബയോഗ്യാസ് പ്ലാൻറ് അപകടത്തിൽ മരണം മൂന്നായി

text_fields
bookmark_border
ബയോഗ്യാസ് പ്ലാൻറ് അപകടത്തിൽ മരണം മൂന്നായി
cancel

മഞ്ചേരി: മലപ്പുറം എടവണ്ണയിൽ ബയോഗ്യാസ് പ്ലാൻറിലെ വിഷവാതകം ശ്വസിച്ച് ഇതരസംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ എടവണ്ണ പത്തപ്പിരിയത്താണ് നാടിനെ നടുക്കിയ ദുരന്തം. നിലമ്പൂർ ചുങ്കത്തറ പുലിമുണ്ട സ്വദേശി മാമൂട്ടിൽ ജോണിെൻറ മകൻ ജോമോൻ (36), ഉപ്പട ആനക്കല്ലിലെ കാരശ്ശേരി വിനോദ് (38), ബിഹാർ ദാലിയ ജഗദീഷ്പുരിലെ ജംനപ്രസാദിെൻറ മകൻ അജയ് കുമാർ (24) എന്നിവരാണ് മരിച്ചത്.

പത്തപ്പിരിയം പെരുവിൽകുണ്ടിലെ വലിയതൊടു-മാടശ്ശേരി റോഡിൽ റബർ ഉൽപാദക സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസ് ടാങ്ക് നന്നാക്കുന്നതിനിടെയാണ് അപകടം. പാൽ ഷീറ്റാക്കി ഉണക്കുന്ന ഈ സ്ഥാപനത്തിലെ ബയോഗ്യാസ് പ്ലാൻറ് ജോമോെൻറ കീഴിലുള്ള ഏജൻസി മൂന്നുമാസം മുമ്പ് നിർമിച്ച് നൽകിയതായിരുന്നു. സ്ഥാപനത്തിലെ ജോലിക്കാർ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസടുപ്പ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് തകരാർ പരിശോധിക്കാൻ ജോമോനും സഹായി വിനോദും എത്തിയത്.

രാവിലെ എേട്ടാടെ സ്ഥലത്തെത്തിയ ഇവർ ടാങ്കിലെ മലിനജലം മോട്ടോർ ഉപയോഗിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റിയിരുന്നു. പിന്നീട് വിനോദാണ് പത്തടിയോളം താഴ്ചയുള്ള ടാങ്കിലിറങ്ങിയത്. ഇദ്ദേഹത്തിന് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ജോമോനും റബർ ഉൽപാദക സംഘത്തിലെ തൊഴിലാളി പത്തപ്പിരിയം പെരുവിൽകുണ്ടിലെ പനനിലത്ത് ഷുക്കൂറും രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇതിനിടെ, വിഷവായു ശ്വസിച്ച് ജോമോനും വിനോദും ടാങ്കിനകത്ത് ബോധരഹിതരായി. ടാങ്കിെൻറ പകുതിയോളമിറങ്ങിയ ഷുക്കൂർ ഇരുവരും വീണുകിടക്കുന്നത് കണ്ട് പുറത്തെത്തിക്കാനുള്ള കയറെടുക്കാൻ മുകളിലേക്ക് തന്നെ കയറി. ഈ സമയത്താണ് സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളിയായ അജയ് കുമാർ ടാങ്കിലിറങ്ങിയത്. ഇയാളും ബോധരഹിതനായി. തിരുവാലിയിൽനിന്ന് അഗ്നിശമനസേന എത്തിയാണ് ഇവരെ പുറത്തെടുത്തത്. ജോമോനും അജയ്കുമാറും എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും വിനോദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

എടവണ്ണയിലെ ട്രോമാകെയർ, ഇ.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എടവണ്ണ എസ്.ഐ വിജയകുമാറിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മിണിയാണ് ജോമോെൻറ മാതാവ്. ഭാര്യ: ജിജി എന്ന മോണിയ (വെറ്റിലപ്പാറ). മക്കൾ: ഡിയോൺ, ലിയോൺ. സഹോദരങ്ങൾ: ജിജി, ജെയ്സി. വിനോദിെൻറ ഭാര്യ: പരേതയായ പ്രജുല. മക്കൾ: ശ്രീനന്ദന, സച്ചിൻ, സംജിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsAccident NewsAccident Newsbio gasgas plant
News Summary - biogas plant accident -kerala news
Next Story