ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധന മാറ്റിവെച്ചു
text_fieldsമുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിയെ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കുന്നത് ഒാ ഷിവാര പൊലീസ് മാറ്റിവെച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. തിങ്കളാഴ്ച രാവിലെ 11.30 ഒാടെയാണ് അഭിഭാഷകനൊപ്പം ബിനോയ് ഒാഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയത്.
അസുഖമാണെന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി. അര മണിക്കൂറിനുശേഷം മടങ്ങി. കഴിഞ്ഞ എട്ടിന് ചോദ്യംചെയ്യലിനായി ഹാജരായ ബിനോയിയോട് പൊലീസ് ഡി.എൻ.എ പരിശോധനക്ക് തയാറാകാൻ ആവശ്യപ്പെട്ടപ്പോൾ സമ്മതം അറിയിച്ചിരുന്നു. തിങ്കളാഴ്ച ഡി.എൻ.എ പരിശോധന നടപടികളിലേക്ക് കടക്കാനായിരുന്നു പൊലീസ് നിശ്ചയിച്ചത്.
പരാതിക്കാരിയുടെ മകെൻറ പിതാവ് ബിനോയ് ആണെന്നാണ് അവകാശവാദം. അടുത്ത തിങ്കളാഴ്ച ബിനോയിയെ പരിശോധനക്ക് വിധേയനാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.