പീഡനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണം; ബിനോയ് കോടിയേരി ഹൈകോടതിയിൽ
text_fieldsമുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന ബിഹാർ സ്വദേശിയുടെ പരാതിക്കെതിരെ ബിനോയ് കോടിയേരി ബോംബെ ഹ ൈകോടതിയിൽ ഹരജി നൽകി. കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് ഹരജി നൽകിയത്.
കേസ് കെട്ടിച്ചമച്ച താണെന്നാണ് ഹരജിക്കാരന്‍റെ പ്രധാന വാദം. ഇതുകൂടാതെ, യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഹരജിയിൽ ചൂണ്ടിക ്കാട്ടുന്നു. ഹരജി ജൂലൈ 24ന് ഹൈകോടതി പരിഗണിക്കും.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ബിനോയ് കോടിയേര ിയുടെ വാദം പരിഗണിച്ച് പീഡന കേസിൽ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കുന്നത് ഒാഷിവാര പൊലീസ് മാറ്റിവെച്ചിരുന്നു. ഇന്ന് അഭിഭാഷകനൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ ഇരിക്കെയാണ് ബിനോയ് ഹൈകോടതിയിൽ ഹരജി നൽകിയത്.
ബിനോയിക്കെതിരെ പരാതി നൽകാൻ കാലതാമസം നേരിട്ടതും യുവതി നൽകിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും മുംബൈ ദീൻദോഷി അഡീഷണൽ സെഷൻസ് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
ജൂൺ 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ സ്വദേശിയായ യുവതിയുടെ പരാതി.
ബാർ ഡാൻസറായി ജോലി ചെയ്യുേമ്പാഴാണ് ബിനോയിയുമായി 33കാരിയായ യുവതി പരിചയത്തിലാകുന്നത്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ബിനോയ് അവരോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. 2010ൽ അന്ധേരിയിൽ ഫ്ലാറ്റ് എടുത്ത് നൽകി. ബിനോയ് അവിടെ പതിവ് സന്ദർശകനായിരുന്നു. ഏറെക്കാലം സാമ്പത്തിക സഹായം നൽകിയിരുന്നു.
ബിനോയ് വിവാഹിതനാണെന്ന് കഴിഞ്ഞ വർഷമാണ് മനസ്സിലാക്കിയതെന്നും അതോടെയാണ് ബന്ധം വഷളായതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.