Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനോയ്...

ബിനോയ് കോടിയേരിക്ക് ഡി.എൻ.എ പരിശോധന

text_fields
bookmark_border
Binoy-Kodiyeri
cancel

മുംബൈ: വിവാഹവാഗ്ദാനം നൽകി ബാർ നർത്തകിയെ പീഡിപ്പിച്ചെന്ന കേസിൽ ഡി.എൻ.എ പരിശോധന ക്ക് വിധേയനാകാൻ സമ്മതമറിയിച്ച് ബിനോയ് കോടിയേരി. കോടതി ഉത്തരവ് പ്രകാരം തിങ് കളാഴ്ച ഒാഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയിയോട് ഡി.എൻ.എ പരിശോധന നട ത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. ബിനോയ് സമ്മതമറിയിച്ചതായി പൊലീസ് വ്യക്തമാക്കി.

അടുത്ത തിങ്കളാഴ്ച അതിനുള്ള നടപടികളിലേക്കു കടക്കും. തെൻറ എട്ടു വയസ്സുകാരനായ മകെൻറ പിതാവ് ബിനോയിയാണെന്ന് അവകാശപ്പെട്ട പരാതിക്കാരി ഇത് തെളിയിക്കാൻ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് ബിനോയ് കോടിയേരി ഒാഷിവാര പൊലീസ് സ്റ്റേഷനിൽ എത്തിയത്. 15 മിനിറ്റിനകം ചോദ്യംെചയ്യൽ കഴിഞ്ഞ് മടങ്ങുകയും ചെയ്തു.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, പൊലീസ് മുറപ്രകാരം ആവശ്യപ്പെട്ടാൽ ഡി.എൻ.എ പരിശോധനക്ക് വിധേയനാകണം എന്നിവയാണ് ബിനോയിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ.

കഴിഞ്ഞ ബുധനാഴ്ച ദീൻദോഷി അഡീഷനൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യഹരജിയിലെ വാദ പ്രതിവാദത്തിനിടെ ഡി.എൻ.എ പരിശോധന ആവശ്യത്തെ ബിനോയിയുടെ അഭിഭാഷകൻ എതിർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationkerala newsmalayalam newsbinoy kodiyeri
News Summary - Binoy Kodiyeri at Oshiwara Police Station-Kerala News
Next Story