ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
text_fieldsമുംബൈ: ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ മുംബൈ ദിൻദോശി കോടതിയിൽ വാദം പൂർത്തിയായി. കോടതിയിൽ യുവതി നൽകിയ തെളിവുകൾ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ വാദിച്ചു.
എഴുതി നൽകിയ വാദത്തിന് പുറമേ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, യുവതിക്ക് പണം കൈമാറിയതിൻെറ രേഖകൾ എന്നിവ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകരുതെന്ന വാദത്തിന് ബലമേകാൻ സമാന കേസുകളുടെ വിധി പകർപ്പുകളും സമർപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ബിനോയിയുടെ അഭിഭാഷകൻ ഇന്ന് കോടതിയിൽ നൽകിയത്.
പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് യുവതി നടത്തിയതെന്ന വാദമാണ് ബിനോയിയുടെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ ഉയർത്തിയത്. ഇതിന് ബലമേകുന്ന രേഖകളാണ് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചതെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.