ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
text_fieldsമുംബൈ: പീഡനകേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് ദീൻദോഷി അഡീഷനൽ സെഷൻസ് കോടതി വീണ്ടും മാറ്റി. പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദങ്ങളും തെളിവുകളും സമാന കേസുകളിലെ വിധി പകർപ്പുകളും പരിശോധിക്കാൻ ബിനോയിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ചയാണ് രേഖകൾ യുവതിയുടെ അഭിഭാഷകൻ ബിനോയിയുടെ അഭിഭാഷകന് കൈമാറിയത്. സമയം അനുവദിച്ച ജഡ്ജി എം.എച്ച്. ശൈഖ് തുടർ നടപടി ചൊവ്വാഴ്ചത്തേക്കു മാറ്റി.
വ്യാഴാഴ്ച വിധി പറയാനിരിക്കെ പ്രോസിക്യൂഷന് പുറമെ സ്വന്തം അഭിഭാഷകനെ നിയോഗിക്കാൻ അനുമതി തേടി യുവതി നൽകിയ ഇടപെടൽ ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. വാദങ്ങൾ രേഖാമൂലം സമർപ്പിക്കാനാണ് കോടതി യുവതിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടത്.
2015 ഏപ്രിൽ 21ന് യുവതിക്കും കുഞ്ഞിനും ദുൈബയിലേക്ക് ചെല്ലാനുള്ള ടൂറിസ്റ്റ് വിസയും വിമാന ടിക്കറ്റുകളും ബിനോയ് തെൻറ ഇ-മെയിലിൽനിന്ന് യുവതിക്ക് അയച്ചതിെൻറ പകർപ്പുകൾ, ബിനോയ് യുവതിയുടെ ഭർത്താവും കുഞ്ഞിെൻറ പിതാവും ആണെന്ന് രേഖപ്പെടുത്തിയ വിസകളുടെ പകർപ്പുകൾ, വിസ പ്രകാരം യാത്രചെയ്തതിന് തെളിവായി പാസ്പോർട്ടുകൾ, ബിനോയ് ജീവിതച്ചെലവ് നൽകിയതുമായി ബന്ധപ്പെട്ട് ആറു വർഷത്തെ ബാങ്ക് സ്േറ്ററ്റ്മെൻറുകൾ തുടങ്ങിയവയാണ് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.